കോട്ടയം; എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.
ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം. ഇഞ്ചക്കുഴി കാവനാൽ വീടിന്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. നാലുപേർക്കാണ് പരിക്കേറ്റത്. ഉടൻതന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു തുടർന്ന് മരണം സംഭവിച്ചു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.
വ വനംകുളവി എന്ന ഇനത്തിൽപ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയിൽ ഉള്ളത്.













Discussion about this post