Saturday, December 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയ ഭൂമി; വഖഫ് അല്ല, എല്ലാം നിയമവിരുദ്ധം: വ്യക്തമാക്കി ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

by Brave India Desk
Nov 10, 2024, 01:36 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

Stories you may like

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.

കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.

 

Tags: Munambamwaqaf boardbishop ambrose
Share31TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘാത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘാത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

Discussion about this post

Latest News

കാത്തിരിപ്പിന് വിരാമം, ഐഎസ്എൽ അന്ന് തുടങ്ങും; 20 വർഷ പദ്ധതിയുമായി എഐഎഫ്എഫ്

കാത്തിരിപ്പിന് വിരാമം, ഐഎസ്എൽ അന്ന് തുടങ്ങും; 20 വർഷ പദ്ധതിയുമായി എഐഎഫ്എഫ്

സഞ്ജു ഇനി ചെന്നൈയുടെ ‘ചിന്നത്തല’, ഐപിഎൽ 2026-ൽ ടീമേല്പിക്കുന്നത് പുതിയ ഉത്തരവാദിത്വം

സഞ്ജു ഇനി ചെന്നൈയുടെ ‘ചിന്നത്തല’, ഐപിഎൽ 2026-ൽ ടീമേല്പിക്കുന്നത് പുതിയ ഉത്തരവാദിത്വം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം; ‘ബ്രെയിൻ ഡ്രെയിനെ’ ബ്രെയിൻ ഗെയിൻ എന്ന് വിളിച്ച് സൈനിക മേധാവി പരിഹാസ്യനാകുന്നു!

ബുംറയ്‌ക്കെതിരെ ബാബർ 6 സിക്‌സറടിക്കില്ലെങ്കിൽ ഞാൻ നഗ്നനായി ഓടും, തൻവീർ അഹമ്മദിന്റെ വിചിത്രമായ വെല്ലുവിളി; വിവാദങ്ങളിൽ നിറഞ്ഞ് മുൻ താരം

ബുംറയ്‌ക്കെതിരെ ബാബർ 6 സിക്‌സറടിക്കില്ലെങ്കിൽ ഞാൻ നഗ്നനായി ഓടും, തൻവീർ അഹമ്മദിന്റെ വിചിത്രമായ വെല്ലുവിളി; വിവാദങ്ങളിൽ നിറഞ്ഞ് മുൻ താരം

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ സംഗീതനിശയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം;നിരവധി പേർക്ക് പരിക്ക്

കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം

കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം

“അടുത്ത സച്ചിൻ റെഡി!”, ആ താരത്തെ ഉടൻ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത്; പറയുന്നത് ഇങ്ങനെ

“അടുത്ത സച്ചിൻ റെഡി!”, ആ താരത്തെ ഉടൻ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത്; പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies