Thursday, December 11, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയ ഭൂമി; വഖഫ് അല്ല, എല്ലാം നിയമവിരുദ്ധം: വ്യക്തമാക്കി ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

by Brave India Desk
Nov 10, 2024, 01:36 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

Stories you may like

എൽഡിഎഫും യുഡിഎഫും സഖ്യമുണ്ടാക്കിയിരിക്കുന്നത് തീവ്രവാദശക്തികളുമായി;തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെസുരേന്ദ്രൻ

പാർട്ടിക്കോടതിയിൽ വിചാരണ ചെയ്ത്, പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യനാണ് വലിയ വർത്തമാനം പറയുന്നത് ;ചെന്നിത്തല

കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.

കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.

 

Tags: bishop ambroseMunambamwaqaf board
Share31TweetSendShare

Latest stories from this section

 ഗോവ നിശാക്ലബ് ദുരന്തം;ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ പിടിയിൽ

 ഗോവ നിശാക്ലബ് ദുരന്തം;ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ പിടിയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

അഫ്ഗാനിലെ സ്ത്രീകളെയും കുട്ടികളെയും പോലും വെറുതെ വിട്ടില്ല: പാകിസ്താനെതിരെ ഇന്ത്യ

കോട്ടിട്ട് തെരുവിലൂടെ നടന്നു : യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ

കോട്ടിട്ട് തെരുവിലൂടെ നടന്നു : യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരു പാർട്ടിയ്ക്ക് കൂടി സംസ്ഥാന പദവിയും സ്വന്തം ചിഹ്നവും

സെമി ഫൈനൽ : രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി

Discussion about this post

Latest News

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളും താരങ്ങളുടെ പ്രകടനങ്ങളും, ഇതൊക്കെ എങ്ങനെ മറക്കും; നോക്കാം ഒരു ഫ്‌ളാഷ്ബാക്ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളും താരങ്ങളുടെ പ്രകടനങ്ങളും, ഇതൊക്കെ എങ്ങനെ മറക്കും; നോക്കാം ഒരു ഫ്‌ളാഷ്ബാക്ക്

ആ താരം വഴക്ക് പറഞ്ഞില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്നം, അപ്പോൾ ഞങ്ങൾ യുവതാരങ്ങൾക്ക് പേടിതോന്നും: യശസ്വി ജയ്‌സ്വാൾ

ആ താരം വഴക്ക് പറഞ്ഞില്ലെങ്കിലാണ് ഏറ്റവും വലിയ പ്രശ്നം, അപ്പോൾ ഞങ്ങൾ യുവതാരങ്ങൾക്ക് പേടിതോന്നും: യശസ്വി ജയ്‌സ്വാൾ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

എൽഡിഎഫും യുഡിഎഫും സഖ്യമുണ്ടാക്കിയിരിക്കുന്നത് തീവ്രവാദശക്തികളുമായി;തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെസുരേന്ദ്രൻ

സർട്ടിഫിക്കേഷനിൽ പേരില്ലാത്ത ചിത്രം എന്ന് മാത്രം, സിനിമ കണ്ടതിന് ശേഷം നല്ല പേര് കണ്ടുപിടിക്കുന്ന പ്രേക്ഷകന് സമ്മാനം; മുകേഷ് ചിത്രത്തിൽ സംഭവിച്ചത്

സർട്ടിഫിക്കേഷനിൽ പേരില്ലാത്ത ചിത്രം എന്ന് മാത്രം, സിനിമ കണ്ടതിന് ശേഷം നല്ല പേര് കണ്ടുപിടിക്കുന്ന പ്രേക്ഷകന് സമ്മാനം; മുകേഷ് ചിത്രത്തിൽ സംഭവിച്ചത്

സഞ്ജു സാംസൺ താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് ഓർത്തിരിക്കുകയാണ്, അവന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു; അവസ്ഥ വെളിപ്പെടുത്തി മുൻ താരം

സഞ്ജു സാംസൺ താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് ഓർത്തിരിക്കുകയാണ്, അവന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു; അവസ്ഥ വെളിപ്പെടുത്തി മുൻ താരം

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

പാർട്ടിക്കോടതിയിൽ വിചാരണ ചെയ്ത്, പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യനാണ് വലിയ വർത്തമാനം പറയുന്നത് ;ചെന്നിത്തല

 ഗോവ നിശാക്ലബ് ദുരന്തം;ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ പിടിയിൽ

 ഗോവ നിശാക്ലബ് ദുരന്തം;ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ പിടിയിൽ

ആ രണ്ടു പേരെയും കാത്തിരിക്കുന്നത് വമ്പൻ പണി, ഇപ്പോൾ കാണിക്കുന്നത് മണ്ടത്തരം: റോബിൻ ഉത്തപ്പ

ആ രണ്ടു പേരെയും കാത്തിരിക്കുന്നത് വമ്പൻ പണി, ഇപ്പോൾ കാണിക്കുന്നത് മണ്ടത്തരം: റോബിൻ ഉത്തപ്പ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies