Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയ ഭൂമി; വഖഫ് അല്ല, എല്ലാം നിയമവിരുദ്ധം: വ്യക്തമാക്കി ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

by Brave India Desk
Nov 10, 2024, 01:36 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

Stories you may like

വിജയിക്കും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.

കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.

 

Tags: Munambamwaqaf boardbishop ambrose
Share31TweetSendShare

Latest stories from this section

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ട്രംപും നെതന്യാഹുവും ഹിറ്റ്‌ലറുടെ പിൻഗാമികൾ? ലോകനേതാക്കൾക്കെതിരെ എം.എ ബേബി

കടൽ കടന്നെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

കടൽ കടന്നെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

Discussion about this post

Latest News

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

വിജയിക്കും മുൻപേ ‘റിസോർട്ട് രാഷ്ട്രീയം’; ജയിക്കുന്നവർ മറുകണ്ടം ചാടാതിരിക്കാൻ എംഎൽഎമാരെ പൂട്ടിയിടാൻ വിജയ്! തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ്

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

ക്ലാസ്സ് എന്നും സ്ഥിരമാണ്, ഫോം തിരിച്ചുപിടിക്കും; സൂപ്പർ താരങ്ങളുടെ വീഴ്ചയിൽ മറുപടിയുമായി മഹേല ജയവർധന, മുംബൈയിൽ പ്രതിസന്ധി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

അടങ്ങാതെ പോര്; സർക്കാരിനെതിരെ സംസാരിച്ചതിന് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി; ചീഫ് സെക്രട്ടറി നോട്ടീസ് നൽകി

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

അവൻ വെറുമൊരു 15 വയസ്സുകാരൻ, ഐസ്ക്രീം കഴിക്കട്ടെ; വൈഭവിനെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ജിതേഷ് ശർമ്മ

അവൻ വെറുമൊരു 15 വയസ്സുകാരൻ, ഐസ്ക്രീം കഴിക്കട്ടെ; വൈഭവിനെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിൽ വിശദീകരണവുമായി ജിതേഷ് ശർമ്മ

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

പുൽവാമയിൽ വൻ ഭീകരവേട്ട; സുരക്ഷാസേനയുടെ മിന്നൽ നീക്കത്തിൽ ഭീകരൻ വലയിൽ, ആയുധശേഖരം പിടിച്ചെടുത്തു!

മുംബൈയെ 20 വട്ടം മുട്ടുകുത്തിച്ച ഏക ടീം; ഐപിഎല്ലിൽ മറ്റാർക്കും കഴിയാത്ത ചരിത്രനേട്ടവുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

മുംബൈയെ 20 വട്ടം മുട്ടുകുത്തിച്ച ഏക ടീം; ഐപിഎല്ലിൽ മറ്റാർക്കും കഴിയാത്ത ചരിത്രനേട്ടവുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ട്രംപും നെതന്യാഹുവും ഹിറ്റ്‌ലറുടെ പിൻഗാമികൾ? ലോകനേതാക്കൾക്കെതിരെ എം.എ ബേബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies