Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയ ഭൂമി; വഖഫ് അല്ല, എല്ലാം നിയമവിരുദ്ധം: വ്യക്തമാക്കി ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

by Brave India Desk
Nov 10, 2024, 01:36 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

Stories you may like

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.

കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.

 

Tags: Munambamwaqaf boardbishop ambrose
Share31TweetSendShare

Latest stories from this section

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള

മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള

Discussion about this post

Latest News

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

എന്തുകൊണ്ടാണ് ലോകത്തെ വമ്പൻ കമ്പനികൾ എല്ലാം ‘ഫ്രീ ട്രയൽ’ നൽകുന്നത്?

എന്തുകൊണ്ടാണ് ലോകത്തെ വമ്പൻ കമ്പനികൾ എല്ലാം ‘ഫ്രീ ട്രയൽ’ നൽകുന്നത്?

ആദ്യത്തെ സോഷ്യൽമീഡിയയെ കൊന്നതാര്?  ഓർക്കൂട്ട്: ഒരു വീഴ്ചയുടെ ചരിത്രം

ആദ്യത്തെ സോഷ്യൽമീഡിയയെ കൊന്നതാര്?  ഓർക്കൂട്ട്: ഒരു വീഴ്ചയുടെ ചരിത്രം

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കേരളത്തിൽ പ്രളയസമാനമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം; വരുന്നു കടുത്ത കാലവർഷം!

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കണ്ണുതള്ളും കറണ്ട് ബില്ലിന് പിന്നാലെ ഇരുട്ടടിയും; കേരളത്തിൽ 4 ജില്ലകളിൽ 7 ദിവസം പവർകട്ട്; കെഎസ്ഇബി അറിയിപ്പ് ഇങ്ങനെ!

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies