Monday, January 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയ ഭൂമി; വഖഫ് അല്ല, എല്ലാം നിയമവിരുദ്ധം: വ്യക്തമാക്കി ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

by Brave India Desk
Nov 10, 2024, 01:36 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മുനമ്പം ഭൂമി ് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 ഏക്കര്‍ കരഭൂമിയും 60 ഏക്കര്‍ കായലും ചേര്‍ന്നുള്ള പ്രദേശം ഗുജറാത്തില്‍ നിന്ന് കൃഷി ആവശ്യത്തിനായി വന്ന അബ്ദുള്‍ സത്താര്‍ മൂസ ഹാജിക്ക് പാട്ടത്തിന് നല്‍കുന്നത്. അക്കാലത്ത് ധാരാളം മത്സ്യത്തൊഴിലാളികള്‍ അവിടെ താമസിച്ചിരുന്നു. 1948-ല്‍ മൂസ ഹാജിയുടെ പിന്‍ഗാമിയായ സിദ്ദീഖ് സേട്ട് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഒരു നൂറ്റാണ്ടോളമായി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

Stories you may like

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

കടല്‍ക്ഷോഭം കാരണം 404 ഏക്കര്‍ 100-ഓളം ഏക്കറായി കുറഞ്ഞു. പിന്നീട് ഭൂമി കൈവശം വയ്ക്കുന്നത് ബുദ്ധിയല്ലെന്ന് കരുതിയ സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് ഭൂമി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് കൈമാറി. അതു തന്നെ തെറ്റാണ്. ഫാറൂഖ് കോളേജ് സ്ഥാപകനായ ചാവക്കാട് സ്വദേശി മൗലവി അബ്ദുല്ല അഹമ്മദ് അലിയ്ക്ക് സമ്മാനം എന്ന നിലയിലായിരുന്നു ഭൂമി കൈമാറിയത്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കോളേജ് മാനേജ്‌മെന്റ് ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്. സിദ്ദിഖ് സേട്ടിന് അതിന് അവകാശമില്ലായിരുന്നു എന്നതാണ് വസ്തുത. എല്ലാം നിയമവിരുദ്ധമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഗിഫ്റ്റ് ഡീഡില്‍ ‘വഖഫ്’ എന്ന വാക്ക് ഉള്‍പ്പെടുകയായിരുന്നു. ഇതാണ് വലിയ പ്രശ്നമായി മാറിയത്. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പു തന്നെ അന്നാട്ടില്‍ താമസിച്ചിരുന്നവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.

പിന്നീട് ഫറൂഖ് കോളജ് മാനേജ്മെന്റും നാട്ടുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം കേസ് തുടര്‍ന്നു. 1974ല്‍ മുഴുവന്‍ ഭൂമിയും ഫറൂഖ് കോളജിന്റേതാണെന്ന് കോടതി ഉത്തരവിട്ടു. 1975-ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘമുണ്ടാക്കി പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 12 വര്‍ഷത്തോളം ആ കേസ് തുടര്‍ന്നു. 1987-ല്‍, ഒത്തുതീര്‍പ്പിന്റെ ഭാഗമായി, അന്നത്തെ നിവാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി താമസിച്ചു വരുന്ന ഭൂമി ഫറൂഖ് കോളജിന് വലിയ തുക നല്‍കി വാങ്ങുകയായിരുന്നു.

കോളേജ് സെക്രട്ടറിയായിരുന്ന ഹസ്സന്‍ കുട്ടി സാഹിബ് 1989 നും 1993 നും ഇടയില്‍ 280 ഓളം ഭൂമി രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. വഖപ് ബോര്‍ഡിനോട് ചോദിച്ചപ്പോള്‍ അവരു പറയുന്നത്, അദ്ദേഹത്തിന് അറിയാതെ ചെയ്തുപോയതായിരിക്കാം എന്നാണ്. ഭൂമി വഖഫ് അല്ലെന്നുള്ളതാണ് രൂപതയുടെ നിലപാട്. ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍ പറഞ്ഞു.

 

Tags: Munambamwaqaf boardbishop ambrose
Share31TweetSendShare

Latest stories from this section

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

വർഗീയത വളരുന്നതിന് തടസ്സം ലീഗ് ;കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം;പിഎംഎ സലാം

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

‘എന്റെ സഹോദരന് സ്വാഗതം; യുഎഇ പ്രസിഡൻ്റിനെ സ്വീകരിക്കാൻ മോദി നേരിട്ട് വിമാനത്താവളത്തിലെത്തിൽ: ഇന്ത്യാ സന്ദർശനത്തിൽ ചരിത്ര നിമിഷങ്ങൾ!

‘എന്റെ സഹോദരന് സ്വാഗതം; യുഎഇ പ്രസിഡൻ്റിനെ സ്വീകരിക്കാൻ മോദി നേരിട്ട് വിമാനത്താവളത്തിലെത്തിൽ: ഇന്ത്യാ സന്ദർശനത്തിൽ ചരിത്ര നിമിഷങ്ങൾ!

Discussion about this post

Latest News

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

37 നാമനിർദ്ദേശം, ഏകകണ്ഠമായി ഒരൊറ്റ പേര് ; ബിജെപി അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നിതിൻ നബിൻ

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; നാളെ സന്നിധാനത്ത് വിപുലമായ പരിശോധന!

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ  സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

തിരുവനന്തപുരത്തുനിന്നും ചെന്നൈയിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണോ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്? രഥയാത്ര തടഞ്ഞത് ദൗര്‍ഭാഗ്യകരം: മഹാമണ്ഡലേശ്വര്‍

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

വർഗീയത വളരുന്നതിന് തടസ്സം ലീഗ് ;കേരളത്തിൽ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം;പിഎംഎ സലാം

ചാമ്പ്യൻസ് ട്രോഫി തൊട്ടു, പക്ഷേ പരമ്പരകൾ കൈവിട്ടു; ഗംഭീർ യുഗത്തിലെ വിജയങ്ങളും ആശങ്കകളും

ചാമ്പ്യൻസ് ട്രോഫി തൊട്ടു, പക്ഷേ പരമ്പരകൾ കൈവിട്ടു; ഗംഭീർ യുഗത്തിലെ വിജയങ്ങളും ആശങ്കകളും

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്

നല്ല കാലം വന്താച്ച് നല്ല കാലം വന്താച്ച്, സഞ്ജു സാംസണ് അടുത്ത സന്തോഷ വാർത്ത; ഇത് സുവർണാവസരം

നാഗ്പൂരിൽ കളി തുടങ്ങുന്നതിന് മുൻപ് ക്യാമ്പിംഗ്; സൂര്യയും സഞ്ജുവും കാടുകയറിയപ്പോൾ; വീഡിയോ കാണാം

‘എന്റെ സഹോദരന് സ്വാഗതം; യുഎഇ പ്രസിഡൻ്റിനെ സ്വീകരിക്കാൻ മോദി നേരിട്ട് വിമാനത്താവളത്തിലെത്തിൽ: ഇന്ത്യാ സന്ദർശനത്തിൽ ചരിത്ര നിമിഷങ്ങൾ!

‘എന്റെ സഹോദരന് സ്വാഗതം; യുഎഇ പ്രസിഡൻ്റിനെ സ്വീകരിക്കാൻ മോദി നേരിട്ട് വിമാനത്താവളത്തിലെത്തിൽ: ഇന്ത്യാ സന്ദർശനത്തിൽ ചരിത്ര നിമിഷങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies