ബറേലി: അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തിയതിന്റെ പേരില്‍ ഉണ്ടായ സംഘർഷം അവസാനിച്ചത് വെടിവയ്പിൽ. സംഘർഷത്തെ തുടര്‍ന്ന് എട്ട് പേര്‍ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ മൊറാദബാദിൽ ചൊവ്വാഴ്ചയാണ് ആണ് സംഭവം.
സംഭവത്തില്‍ 7 പേർ അറസ്റ്റിലായി. അയൽവാസിയുടെ പ്രാവുകൾ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. മൊഹമ്മദ് റയീസ് അയൽവാസിയായ മഖ്ബൂൽ എന്നിവർ തമ്മിലാണ് തർക്കം ഉണ്ടായത്. റയീസിന്റെ വളർത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറുകയായിരുന്നു. പിന്നാലെ പ്രാവിനെ തിരക്കി ഉടമസ്ഥര്‍ എത്തിയെങ്കിലും പ്രാവിനെ മടക്കി നൽകാൻ മഖ്ബൂൽ തയ്യാറായില്ല. ഇതോടെ തർക്കം രൂക്ഷമാകുകയും വെടിവയ്പിലേക്കു എത്തുകയുമായിരുന്നു.
നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. ഏഴ് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായും തോക്കുകൾ പിടിച്ചെടുത്തതായും പോലീസ് വിശദമാക്കി.
സംഘർഷത്തിനിടെ വഴിയിലൂടെ നടന്ന് പോയവർക്കും വെടിവയ്പിൽ പരിക്കേറ്റു. കയ്യില്‍ വെടിയുണ്ട തറച്ച യുവാവിന്റെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച 12 ബോർ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ഇവർക്ക് തോക്ക് നിർമ്മിച്ച് നൽകിയ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.









Discussion about this post