പത്തനംതിട്ട : പത്തനംതിട്ടയിൽ 17 വയസ്സുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ കുട്ടി അഞ്ചുമാസം ഗർഭിണി ആയിരുന്നെന്ന് കണ്ടെത്തി. പെൺകുട്ടി അമിതമായി ഗുളികകൾ കഴിച്ചിരുന്നതായും സംശയമുണ്ട്. വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുക.
പ്ലസ് ടു വിദ്യാർത്ഥിനിയായ 17 വയസ്സുകാരി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. നവംബർ 22 ന് ആയിരുന്നു പനി ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നത്.
പെൺകുട്ടിയുടെ അസ്വഭാവിക മരണത്തെ തുടർന്ന് തോന്നിയ സംശയത്തെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി 5 മാസം ഗർഭിണി ആയിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.








