പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പോലീസ്. ഇത്തവണ പാസ്‌പോർട്ടിനെ അപേക്ഷിച്ചവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പോലീസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‌പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നത്. ഏത് മെസേജ് വന്നാലും പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. അല്ലാതെ മറ്റ് ആപ്പുകളെ ആശ്രയിക്കാതിരിക്കുക. അല്ലെങ്കിൽ ഔദ്യോഗിക പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിക്കാം.
എന്നാൽ ഇപ്പോൾ വ്യാജ വെബെസൈറ്റുകളും ഇറങ്ങിയിട്ടുണ്ട്. gov.in എന്നതിൽ അവസാനിക്കുന്നവയല്ലെങ്കിൽ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്. അതും കൂടി ശ്രദ്ധിക്കാനും മുന്നറിയിപ്പിൽ പറയുന്നു.
വ്യാജ വെബ്‌സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുകയും വേണം.
Discussion about this post