ന്യൂഡൽഹി: ലോക്‌സഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നിങ്ങൾ ഭരണഘടനയെ ആക്രമിച്ചു. അതിന്റ ആമുഖം തന്നെ മാറ്റാൻ ശ്രമിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ 75ാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടയാണ് മന്ത്രിയുടെ പ്രസ്താവന.
ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്‌കാരമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിന് ഭാരതം സ്വീകരിച്ചുവരുന്ന നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു വിധത്തിലുള്ള കടന്നുകയറ്റവും ഭാരത്തിലേ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടിയിട്ടില്ല. വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം നിലവിലുള്ള ഏകരാജ്യമാണ് ഭാരതം. എന്നിട്ടും എന്തിനാണ് ന്യപക്ഷങ്ങൾക്ക് രാജ്യത്ത് സംരക്ഷണം ഇല്ലെന്ന് പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
മുസ്ലീങ്ങളോ, സിഖുകാരോ, ക്രിസ്ത്യാനികളോ, ബുദ്ധമതക്കാരോ, പാർസികളോ, ജൈനരോ ആകട്ടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.












Discussion about this post