കൽപ്പറ്റ: കൂടൽക്കടവിൽ ആദിവാസിയായ മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ട് പോലീസ് . സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളിൽ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു . വയനാട് കണിയാമ്പറ്റക്കടുത്ത പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്,അഭിരാം എന്നിവരാണ് അറസ്റ്റിലായത്.
കർണാടകയിൽ നിന്ന് ബസിൽ വരുമ്പോഴാണ് കൽപ്പറ്റയിൽ വച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വിനോദ സഞ്ചാരത്തിന് വന്ന യുവാക്കൾ പ്രദേശ വാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് തടയാൻ ചെന്നതിനാണ് ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചത്.
പനമരം താഴെപുനത്തിൽ ടി.പി.നബീൽ കമർ (25),പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു എന്നിവരെയാണ് ഇനിയും പിടികൂടാൻ കഴിയാത്തത്. അതേസമയം ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവർ മാനന്തവാടി പൊലീസ് സ്‌റ്റേഷൻ, ഫോൺ-04935 240232, മാനന്തവാടി എസ്.എച്ച്.ഒ-9497987199,മാനന്തവാടിസബ് ഇൻസ്‌പെക്ടർ- 949780816. എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്
Discussion about this post