മനുഷ്യവർഗത്തോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങന്മാർ. അവരുടെയും നമ്മുടെയും പൊതുപൂർവ്വികനാണെന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. സ്വതവേ മറ്റ് ജീവികളേക്കാൾ ബുദ്ധിശക്തിയിൽ മികവ് കാണിക്കുന്ന ഇവർ ജനവാസകേന്ദ്രങ്ങളിൽ ശല്യക്കാരായി മാറാറുണ്ട്. എപ്പോൾ വേണമെങ്കിലും ഇവർ ശല്യക്കാരായി മാറിയേക്കാം. കയ്യിലിക്കുന്ന ആഹാരസാധനങ്ങൾ മുതൽ കുഞ്ഞിനെ വരെ തട്ടിപ്പറിച്ച് എടുത്ത് ഇവർ ഓടിക്കളയും. അക്രമാസക്തരായാൽ ഉപദ്രവിച്ച് വശം കെടുത്തും. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം കുരങ്ങന്റെ ചെയ്തികൾ കാരണം ഒരു രാജ്യം തന്നെ ഇരുട്ടിലായിരിക്കുകയാണ്. വലിയ പുലിവാലാണ് ഈ രാജ്യക്കാർക്ക് നേരിടേണ്ടി വന്നത്. ഒരു ദിവസത്തെ മുഴുവൻ വൈദ്യുതി വിതരണമാണ് കുരങ്ങൻ കാരണം നിർത്തിവച്ചത്.
ശ്രീലങ്കയാണ് ആ നിർഭാഗ്യരാജ്യം, ശ്രീലങ്കയിലെ ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ ഒരു കുരങ്ങനാണ് കഴിഞ്ഞ ദിവസം രാജ്യത്തെ വൈദ്യുതി ബന്ധമേ ഇല്ലാതാക്കിയത്. രാവിലെ 11:30 ഓടുകൂടിയാണ് കുരങ്ങൻ സബ് സ്‌റ്റേഷനിൽ കയറുന്നതും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടതും. സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിലാണ് കുരങ്ങൻ കയറിയത്. വൈദ്യുതി തടസ്സം നേരിട്ടത് ചോദ്യം ചെയ്ത് നിരവധി ഫോൺ കോളുകൾ വന്നതോടെ,ഒരു കുരങ്ങൻ ഞങ്ങളുടെ ഗ്രിഡ് ട്രാൻസ്‌ഫോർമറിൽ കയറി. ഇത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതാണ് വൈദ്യുതി പോകാൻ കാരണമായി തീർന്നത് എന്നും ഊർജ്ജ മന്ത്രി കുമാര ജയക്കൊടി വ്യക്തമാക്കുകയായിരുന്നു. രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്‌നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണത്രെ. വൈദ്യുതി മുടങ്ങിയത് കുറച്ചുനേരത്തേക്ക് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി തീർന്നിരുന്നു എന്നും വിവരങ്ങളുണ്ട്.
അതേസമയം കഴുത്തൊപ്പം കടത്തിൽ മുങ്ങിത്താഴുകയാണ് ശ്രീലങ്ക. സ്വതന്ത്രമായതിത് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായെന്ന് ഭരണകർത്താക്കൾ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത്. പെട്ടന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല ഈ തകർച്ച എന്നതാണ് സത്യാവസ്ഥ. രാജ്യത്തെരാഷ്ട്രീയ നേതൃത്വങ്ങളുടെ വർഷങ്ങളായുള്ള കെടുകാര്യസ്ഥതയ്ക്കൊപ്പം മറ്റനവധി ബാഹ്യഘടകങ്ങൾകൂടിയായതോടെ തകർച്ച അതിവേഗത്തിലാക്കി. ഒപ്പം സമീപകാലത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടിയായപ്പോൾ ആ രാജ്യത്തിന്റെ പതനം ഏതാണ്ട് പൂർണമായി.
Discussion about this post