Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മനസ് മരവിപ്പിക്കുന്ന ക്രൂരത; കാര്യവട്ടത്ത് വിദ്യാർത്ഥിയെ റാഗ് ചെയ്ത എസ്എഫ്‌ഐക്കാർക്ക് സസ്‌പെൻഷൻ

by Brave India Desk
Feb 18, 2025, 02:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി.

സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അധികൃതർ ഇവരെ സസ്‌പെൻഡ് ചെയ്തത്. കോളേജിന്റെ റാഗിംഗ് വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ ബിൻസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി വ്യക്തമായി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Stories you may like

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയ പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇവർ ബിൻസിനെ മർദ്ദിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 11 ന് ആയിരുന്നു സംഭവം ഉണ്ടായത്. അന്നേ ദിവസം ക്യാമ്പസിൽ സീനിയർ വിദ്യാർത്ഥികലും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിൻസിനെ ഇവർ ആക്രമിച്ചത്. വസ്ത്രം എല്ലാം വലിച്ച് പറിച്ച് മുട്ടുകുത്തി നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ബിൻസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവശനായപ്പോൾ കുടിയ്ക്കാൻ വെള്ളം ചോദിച്ചു. അപ്പോൾ തുപ്പിയ കുപ്പിവെള്ളം ആണ് നൽകിയത് എന്നും പരാതിയിൽ ഉണ്ട്.

പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിന് ആയിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് റാഗിംഗിന്റെ വിവിധ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു.

അതേസമയം മകനെതിരെ ക്രൂര പീഡനമാണ് നടന്നത് എന്ന് വ്യക്തമാക്കി ബിൻസിന്റെ പിതാവ് ജോസ് രംഗത്ത് എത്തി. മകൻ കൂട്ടുകാരും ഒത്ത് ബാഡ്മിന്റൺ പരിശീലിക്കുന്നതിനിടെ ആയിരുന്നു സീനിയർ വിദ്യാർത്ഥികൾ പ്രശ്‌നം ഉണ്ടാക്കിയത് എന്ന് പിതാവ് പറഞ്ഞു. ഈ സംഘത്തിലെ ഒരാൾ മകന്റെ കൂട്ടുകാരനെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘർഷം ആരംഭിച്ചത്.

മകന്റെ വസ്ത്രം അവർ വലിച്ച് കീറി. ഒരു മണിക്കൂറോളം ഷർട്ട് ഇല്ലാതെ മകനെ അവർ തല്ലി. ഷർട്ട് വലിച്ച് കീറുന്നതിനിടെ അവന്റെ കഴുത്തിൽ കുരുങ്ങി. ഇതോടെ വെപ്രാളം ആയി. തുടർന്ന് വെള്ളം ചോദിച്ചപ്പോഴാണ് തുപ്പി നൽകിയത്. ഈ സംഭവം മകനെ ശാരീരികം ആയിട്ടും മാനസികം ആയിട്ടും ഏറെ ബാധിച്ചു. സംഭവ ശേഷം അവന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വീട്ടിൽ ഭയന്ന് അവൻ ഒന്നും പറഞ്ഞിരുന്നില്ല. ഡോക്ടറോട് ആണ് അവൻ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞത് എന്നും പിതാവ് വ്യക്തമാക്കി.

Tags: binse josesfiraging
Share1TweetSendShare

Latest stories from this section

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

Discussion about this post

Latest News

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Electric city bus recharging at the bus charge station, connected with a power cable.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി ; 10,900 കോടി ചിലവിൽ നൽകുന്നത് 14,028 ഇലക്ട്രിക് ബസുകൾ

കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും ടീം ഇന്ത്യപോലെ ഒരുമിച്ച് പ്രവൃത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ല: പ്രധാനമന്ത്രി

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies