ബംഗളൂരു: സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനിൽ സാംബേകറുടെ മൃതദേഹമാണ് കണ്ടെത്തിയത്. കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിലാണ് സംഭവം. ഇതേതുടർന്ന് സ്ത്രീയുടെ ഭർത്താവ് മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് പിടിയിലായി. പുനെയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു . തുടർന്ന് മാതാപിതാക്കൾ വിവിരം പോലീസിൽ പറയുകയായിരുന്നു. മഹാരാഷ്ട്ര പോലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബംഗളൂരു പോലീസ് സ്ഥലത്തെത്തി. വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ സ്യൂട്ട്‌കേസ് കണ്ടെത്തിയെന്ന് പോലീസ് ഓഫീസറായ സാറ ഫാത്തിമ പറഞ്ഞു. ഫോറൻസിക് സംഘം സ്യൂട്ട്‌കേസ് തുറന്നപ്പോൾ അതിനുള്ളിൽ മൃതദേഹമായിരുന്നു.
കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും അറിയാൻ കഴിയൂ .ഗൗരിയുടെ ഭർത്താവ് രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യംചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് മാസം മുമ്പാണ് ജോലിക്കായി ബംഗളൂരുവിലേക്ക് താമസം മാറിയത്. ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്.
Discussion about this post