Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

സ്വാമി ചിന്മയ്കൃഷ്ണ ദാസ് ബ്രഹ്മചാരിയെ കൊലക്കേസിൽ പ്രതി ചേർക്കാൻ കോടതി ഉത്തരവ്: ജയിലിലടച്ചിരിക്കുന്ന സ്വാമിക്കെതിരെ കള്ളക്കേസും

സ്വാമിക്കായി വാദിക്കാൻ അഭിഭാഷകർ ഹാജരായില്ല: ബംഗ്ലാദേശിൽ കൊടിയ ഹിന്ദു വേട്ട

by Brave India Desk
May 5, 2025, 05:54 pm IST
in News, India, International
Chinmoy Krishna Das, Bangladesh, ISKCON Bangladesh, Hindu minority Bangladesh, Bangladesh Sammilito Sanatani Jagaran Jote, Minority rights Bangladesh

Chinmoy Krishna Das, Bangladesh, ISKCON Bangladesh, Hindu minority Bangladesh, Bangladesh Sammilito Sanatani Jagaran Jote, Minority rights Bangladesh

Share on FacebookTweetWhatsAppTelegram

ധാക്ക/ചിറ്റഗോങ്: ബംഗ്ലാദേശിൽ ന്യൂനപക്ഷ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ശ്രദ്ധേയനായ സനാതന ധർമ്മ നേതാവും ഇസ്‌കോൺ സന്യാസിയുമായ സ്വാമി ചിന്മയ്കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അഭിഭാഷകൻ സൈഫുൾ ഇസ്ലാം കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കാൻ ചിറ്റഗോങ് കോടതി ഉത്തരവിട്ടു. നിലവിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സ്വാമി ചിന്മയ്ദാസിനെതിരെ, അഭിഭാഷക കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഈ നിർണായക ഉത്തരവ്. അദ്ദേഹം ജയിലിൽ കഴിയുമ്പോഴാണ് കോടതി വളപ്പിൽ വച്ച് നടന്ന സംഘർഷത്തിൽ സൈഫുൾ ഇസ്ലാം കൊല്ലപ്പെട്ടത്.

വെർച്വൽ ഹിയറിംഗിലൂടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. സ്വാമി ചിന്മയ്ദാസിനെ ജയിലിൽ നിന്ന് വീഡിയോ വഴി കോടതിയിൽ ഹാജരാക്കിയെങ്കിലും അദ്ദേഹത്തിനുവേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ അഭിഭാഷകനായ ശുഭാശിഷ് ശർമ്മയെ മാദ്ധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും അവരോട് സംസാരിക്കാൻ അയാൾ തയ്യാറായില്ല.

Stories you may like

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

കഴിഞ്ഞ അഞ്ച് മാസമായി രാജ്യദ്രോഹക്കേസിൽ തടവിൽ കഴിയുകയാണ് സ്വാമി ചിന്മയ്ദാസ്. 2024 നവംബർ 25-ന് ധാക്കയിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 25-ന് ചിറ്റഗോങ്ങിലെ ലാൽദിഘി മൈതാനിയിൽ നടന്ന ബംഗ്ലാദേശ് സമ്മിലിതോ സനാതനി ജാഗരൺ ജോതേയുടെ കൂറ്റൻ റാലിയിൽ ബംഗ്ലാദേശിന്റെ ഔദ്യോഗിക പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തി എന്നാരോപിച്ചാണ് ഒക്ടോബർ 30-ന് ചിറ്റഗോങ്ങിലെ കൊട്വാലി പോലീസ് സ്റ്റേഷനിൽ സ്വാമി ചിന്മയ്ദാസിനും മറ്റ് 18 പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

സ്വാമി ചിന്മയ്ദാസിൻ്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലുടനീളം ഹിന്ദു സമൂഹം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അറസ്റ്റിന് തൊട്ടടുത്ത ദിവസം ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ തള്ളുകയും തടവിൽ വെക്കാൻ ഉത്തരവിടുകയുമായിരുന്നു. ഈ കോടതി വിധിയെത്തുടർന്ന് കോടതി പരിസരത്ത് സ്വാമി ചിന്മയ്ദാസിൻ്റെ അനുയായികളും അഭിഭാഷകരും നിയമപാലകരും തമ്മിൽ വലിയ സംഘർഷമുണ്ടായി. ഈ ഏറ്റുമുട്ടലിനിടെയാണ് അഭിഭാഷകനായ സൈഫുൾ ഇസ്ലാം അലിഫ് കൊല്ലപ്പെട്ടത്.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വാമി ചിന്മയ്ദാസിനും മറ്റുള്ളവർക്കുമെതിരെ പിന്നീട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഏപ്രിൽ 30-ന് രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ബെഞ്ച് സ്വാമി ചിന്മയ്ദാസിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, അന്നുതന്നെ സർക്കാർ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചേംബർ കോടതിയെ സമീപിച്ചു. തുടർന്ന് ചേംബർ ജഡ്ജി ജസ്റ്റിസ് എം.ഡി. റെസൗൾ ഹഖ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തു.

ഇതിനിടെ, ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ‘വിവേചനത്തിനെതിരായ വിദ്യാർത്ഥികൾ’ (Students Against Discrimination – SAD) എന്ന മതഭീകരവാദ സംഘടന, ഇസ്‌കോണിനെ നിരോധിക്കണമെന്നും സ്വാമി ചിന്മയ്ദാസിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച ചിറ്റഗോങ്ങിൽ പ്രതിഷേധ റാലി നടത്തി. മറ്റ് ചില മൗലികവാദ സംഘടനകളും സോഷ്യൽ മീഡിയയിലൂടെ ഈ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വാമി ചിന്മയ്കൃഷ്ണ ദാസും അദ്ദേഹം വക്താവായ ബംഗ്ലാദേശ് സമ്മിലിതോ സനാതനി ജാഗരൺ ജോതേയും സനാതന ഹിന്ദു സമൂഹത്തിന് വേണ്ടി ശക്തമായി രംഗത്തുവന്നത്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടിന ആവശ്യങ്ങൾ ഉന്നയിച്ച് അവർ രാജ്യവ്യാപകമായി പ്രചാരണം നടത്തി. ഒക്ടോബർ 25-ന് ചിറ്റഗോങ്ങിലും നവംബർ 22-ന് വടക്കൻ ബംഗ്ലാദേശിലെ രംഗ്പൂരിലും നടന്ന കൂറ്റൻ ഹിന്ദു റാലികൾ ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

അഭിഭാഷക കൊലക്കേസിൽ കൂടി പ്രതി ചേർക്കാനുള്ള കോടതി ഉത്തരവ് വന്നതോടെ സ്വാമി ചിന്മയ്ദാസിൻ്റെ നിയമപരമായ ബുദ്ധിമുട്ടുകൾ വർധിക്കുകയാണ്. ജയിലിൽ കിടന്ന സമയത്ത് പുറത്തുണ്ടായ സംഘർഷത്തിൽ കൊലക്കേസ് പ്രതിയായി പേരു ചേർത്തിരിക്കുന്നത് കള്ളക്കേസുകളിൽ കുടുക്കി അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയാണെന്ന് വ്യക്തമാകുന്നതായി ബംഗ്ളാദേശിലെ ഹിന്ദു സംഘടനകൾ പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി അഭിഭാഷകർ ഹാജരാകാഞ്ഞത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. രാജ്യദ്രോഹക്കേസും കൊലപാതകക്കേസും അദ്ദേഹത്തിന് മേൽ നിലനിൽക്കുമ്പോൾ, ബംഗ്ലാദേശിലെ ന്യൂനപക്ഷ രാഷ്ട്രീയവും സാമൂഹികാന്തരീക്ഷവും കൂടുതൽ കലുഷിതമാവുകയാണ്.ബംഗ്ളാദേശിലെ ഹിന്ദുക്കളുടെ ഏക ആശ്രയമായ ഇസ്‌കോൺ നിരോധിക്കണമെന്ന ആവശ്യം ഉയരുന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

Tags: bangladeshiskcon bangladeshChinmoy Krishna DasChittagong courtHindu minority BangladeshBangladesh Sammilito Sanatani Jagaran JoteMinority rights BangladeshBangladesh politics
Share15TweetSendShare

Latest stories from this section

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies