തീവ്രവാദക്കേസിൽ ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ദേശീയഅന്വേഷണ ഏജൻസി (എൻഐഎ).
സഹായം നൽകിയ ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനുമടക്കം മൂന്ന് പേരെയാണ് എൻഐഎഅറസ്റ്റ് ചെയ്ത് . കർണാടകയിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലിൽ ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്.
തടിയന്റെവിട നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചു കടത്തി എത്തിച്ചു നൽകിയതിനാണ് ജയിൽസൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ നാഗരാജ്ആണ് അറസ്റ്റിലായത്. നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങൾകൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്. സിറ്റി ആംഡ് റിസർവിലെ എഎസ്ഐ ചൻപാഷയെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്.
തീവ്രവാദക്കേസ് പ്രതികളിൽ ഒരാളുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവിധ തീവ്രവാദ കേസുകളിൽപ്രതിയായ ജുനൈദ് അഹമ്മദിൻ്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായത്. തടിയന്റെവിടനസീറിന് വിവരങ്ങൾ കൈമാറുകയും പണം ജയിലിൽ എത്തിച്ചു നൽകുകയും ചെയ്തു എന്ന്കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, രേഖകൾ എന്നിവ പിടിച്ചെടുത്തു.
Discussion about this post