2014-ൽ ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിൽ ടീം ഇന്ത്യയുടെ ആവേശകരമായ വിജയം, മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ റെഡ്-ബോൾ ക്രിക്കറ്റിലെ കിരീട നേട്ടമായി ഇന്നും നിലനിൽക്കുന്നു. എന്നിരുന്നാലും, നായകൻ വെറ്ററൻ പേസർ ഇഷാന്ത് ശർമ്മയെ തന്റെ ഇഷ്ട ലൈനിനും ലെങ്തിനും എതിരായി പന്തെറിയാൻ നിർബന്ധിക്കാതെ അത് സംഭവിച്ചില്ല.
ആദ്യ നാല് ദിവസങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഇംഗ്ലണ്ട് 173/4 എന്ന നിലയിൽ ആയിരുന്നു. വിജയത്തിനായി 319 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് , 173/4 എന്ന നിലയിൽ മികച്ച നിലയിൽ നിന്നപ്പോൾ ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ആ സമയത്താണ് സ്റ്റാർ പേസർ ഇഷാന്ത് ശർമ്മയെ വെച്ച് ഷോർട്ട് ബോൾ തന്ത്രം ധോണി നടപ്പാക്കിയതും മത്സരത്തിൽ അത് ട്വിസ്റ്റ് ആയതും. ഇഷാന്തിന് ഒരു താത്പര്യവും ഇല്ലാതിരുന്ന ഈ തന്ത്രം ധോണിയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് നടപ്പിലാക്കിയത്,
ഏതായാലും അവസാന ആറ് വിക്കറ്റുകളിൽ അഞ്ചെണ്ണം ഇഷാന്ത് വീഴ്ത്തിയതോടെ 95 റൺസിന്റെ വിജയം നേടാൻ ഇന്ത്യയെ സഹായിച്ചു. അന്ന് ധോണി ഇത് സംബന്ധിച്ച് പറഞ്ഞത് ഇങ്ങനെ: “തുടക്കത്തിൽ ഷോർട്ട് അല്ലെങ്കിൽ എറൗണ്ട് ദി വിക്കറ്റ് പന്തെറിയാൻ അവനെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഷോർട്ട് ബോൾ ചെയ്യുമ്പോൾ അത് ഇപ്പോഴും ഒരു ടെസ്റ്റ് വിക്കറ്റായി കണക്കാക്കപ്പെടുമെന്ന് മനസിലാക്കാൻ ശരിക്കും പാടുപെട്ടു. കീപ്പറിന് ഒരു നിക്ക് ലഭിച്ചാൽ എന്താണ് കുഴപ്പം. ചിലപ്പോൾ നിങ്ങൾ ലളിതമായ വാക്കുകളിൽ പറഞ്ഞാൽ പോലും അവരെ മനസ്സിലാക്കാൻ പ്രയാസമായിരിക്കും. അതിനാൽ ഞാൻ അവന് ഒരു ഫീൽഡ് സജ്ജമാക്കി, ആ ഫീൽഡിൽ പന്തെറിയാൻ അവൻ നിർബന്ധിതനായി. അതായിരുന്നു തുടക്കം. ഞാൻ ആഗ്രഹിച്ച രീതിയിൽ പന്തെറിയാൻ അവനെ നിർബന്ധിതനാക്കിയ ഫീൽഡ് ഞാൻ അവന് നൽകി.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ആദ്യ വിക്കറ്റ് നേടിയപ്പോൾ [രാവിലെ സെഷന്റെ അവസാന പന്തിൽ ഷോർട്ട് ലെഗിൽ മോയിൻ അലിയെ പിടികൂടിയതോടെ] അദ്ദേഹം വളരെ ആകാംക്ഷാഭരിതനായി. പിന്നെ അവൻ അതെ രീതിയിൽ പന്തെറിഞ്ഞു.”
ലോർഡ്‌സിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച 7/74 എന്ന അവിശ്വസനീയമായ പ്രകടനം ഇഷാന്ത് പൂർത്തിയാക്കുക ആയിരുന്നു.












