രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയും ഏറ്റവും കൂടുതൽ കേട്ട ചോധ്യമായിരുന്നു ഷാഫി പറമ്പിൽ എവിടെ എന്നുള്ളത്. രാഷ്ട്രീയത്തിൽ രാഹുലിന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ഷാഫി ഇത്ര വലിയ പ്രശ്നം നടന്നിട്ടും ഒന്നും സംസാരിച്ചില്ല എന്നതായിരുന്നു പലരുടെയും പരാതി.
എന്തായാലും താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ രാഹുൽ രാജി പ്രഖ്യാപിച്ചെന്നും ഷാഫി പറഞ്ഞു.
കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത് എന്നും അത് പറയുന്ന സിപിഎമ്മിനും ബിജെപിക്കും എന്താണ് അവകാശം എന്നും ഷാഫി പറഞ്ഞു. ഒരു പോയിന്റിൽ പോലും രാഹുലിനെ കുറ്റപ്പെടുത്താതെ ആണ് വാർത്താസമ്മേളനം ഷാഫി അവസാനിപ്പിച്ചത്. അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയർത്തിയാണ് നേതാക്കൾ പ്രതിഷേധിക്കുന്നത്.
രാഹുലിന്റെ രാജി വെച്ചത് സ്വയം തീരുമാനിച്ചത് ആണെന്നും ആരും നിർബന്ധിച്ചില്ല എന്നുമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞത്.
Discussion about this post