റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റ് ഭീകരർ. പലാമു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മനാറ്റു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും നിരോധിത തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടിഎസ്പിസി) അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പലാമുവിലെ മനാട്ടു പ്രദേശത്ത് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ടിഎസ്പിസി കമാൻഡർ ശശികാന്ത് ഗഞ്ചുവിനെതിരെ പോലീസ് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഈ ദൗത്യത്തിനിടയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പോലീസ് ജവാൻമാർ ആണ് വീരമൃത്യു വരിച്ചത്.
വെടിവയ്പ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. അവരെ ഉടൻ തന്നെ മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ട് സൈനികരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികൻ ചികിത്സയിൽ തുടരുകയാണ്.









Discussion about this post