2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ എക്സ്-ഫാക്ടറായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലൂടെ ഹാർദിക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരും. പരിക്ക് കാരണം ഏറെ കാലം കളത്തിന് പുറത്തായിരുന്ന താരത്തിന്റെ ഫിനിഷിംഗ് കഴിവുകളും മൂന്നാം സീമർ എന്ന ടാഗും ഉപയോഗിച്ച് പാണ്ഡ്യ ടീമിന് ധാരാളം സന്തുലിതാവസ്ഥ നൽകുന്നു. പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിൽ നടക്കുന്ന ലോകകപ്പിൽ.
“ടി20യിലും ലോകകപ്പിലും ഇന്ത്യയ്ക്ക് ഹാർദിക് പാണ്ഡ്യയുടെ പങ്ക് ഏറ്റവും നിർണായകമായിരിക്കും. അദ്ദേഹവും അദ്ദേഹത്തോടൊപ്പം കളിക്കുന്ന സെക്കൻഡ് ഫിനിഷറും ഇന്ത്യ വീണ്ടും ട്രോഫി ഉയർത്തുമോ എന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തും,” പഠാൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തിരഞ്ഞെടുത്ത ടീം അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഹാർദിക് പാണ്ഡ്യ ടീമിൽ ഇല്ലാത്തത് കൊണ്ടാണ് റിങ്കു സിങ്ങിനെ ഓസ്‌ട്രേലിയൻ പരമ്പരയിൽ അവർ തിരഞ്ഞെടുത്തത്. റിങ്കു നിർഭാഗ്യവാനാണ്, പക്ഷേ അതാണ് നടക്കാൻ പോകുന്നത്. 2026 ലെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ ഈ ടീമിലെ 90-95% അംഗങ്ങളെ ആയിരിക്കും എടുക്കുക” പത്താൻ പറഞ്ഞു. ഫാസ്റ്റ് ബൗളർമാർ, ഓൾറൗണ്ടർമാർ, സ്പിന്നർമാർ എന്നിവരെക്കുറിച്ചുള്ള ടീമിന്റെ തീരുമാനങ്ങളെക്കുറിച്ചും പത്താൻ അഭിപ്രായപ്പെട്ടു. “ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനത്തിന് ഹാർദിക്കിന്റെ പങ്ക് നിർണായകമായിരിക്കും. ഹാർദിക്കും മറ്റ് ഫിനിഷർമാരും പ്രധാന പങ്കുവഹിക്കേണ്ടിവരും, അവരുടെ പ്രകടനമായിരിക്കും ഇന്ത്യ ട്രോഫി നേടുമോ ഇല്ലയോ എന്ന് തീരുമാനിക്കുക. ബുംറ, ശിവം ദുബെ, ഹാർദിക്, അക്സർ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം ഇന്ത്യ പോകണോ എന്നാണ് ഇനി തീരുമാനിക്കേണ്ടത്,” മുൻ താരം പ്രവചിച്ചു.
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ്.












Discussion about this post