സൗരോർജ്ജമാണ് ലോകത്തിന്റെ യഥാർത്ഥഭാവിയെന്നും ആണവോർജ്ജത്തെ ആശ്രയിക്കുന്നത് മണ്ടത്തരമാണെന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക്. സൗരോർജ്ജവുമായി താരതമ്യപ്പെടുത്തുമ്പോൾ ആണവോർജ്ജം കാര്യക്ഷമല്ല. ഭൂമിയിൽ ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകൾ നിർമ്മിക്കാനുള്ള ആഗോള അഭിനിവേശത്തെ മസ്‌ക് തള്ളിക്കളഞ്ഞു, ആ ആശയത്തെ ‘മണ്ടത്തരം’ എന്ന് വിളിച്ചു. സങ്കീർണ്ണമായ ആണവ പരിഹാരങ്ങൾ പിന്തുടരുന്നതിനുപകരം, നമ്മുടെ മുഴുവൻ ഗ്രഹത്തെയും സ്വാഭാവികമായി ശക്തിപ്പെടുത്തുന്ന സ്രോതസ്സായ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിലാണ് മനുഷ്യകുലം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു.
നിലവിലുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഫ്യൂഷൻ റിയാക്ടറായ സൂര്യനെ മാനവികത അവഗണിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യൻ ആകാശത്തിലെ ഒരു വലിയ, സ്വതന്ത്ര ഫ്യൂഷൻ റിയാക്ടറാണ്. ഭൂമിയിൽ ചെറിയ ഫ്യൂഷൻ റിയാക്ടറുകൾ നിർമ്മിക്കുന്നത് അത്യന്തം മണ്ടത്തരമാണെന്ന്’ മസ്‌ക് എക്സിൽ കുറിച്ചു.’നിങ്ങൾ നാല് വ്യാഴങ്ങളെ ജ്വലിപ്പിച്ചാലും, സൗരയൂഥത്തിൽ ഇതുവരെ ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാ ഊർജ്ജത്തിന്റെയും ഏകദേശം 100% സൂര്യനിൽ നിന്നായിരിക്കും. ചെറിയ റിയാക്ടറുകൾക്കായി പണം പാഴാക്കുന്നത് നിർത്തുക – അവ വെറും ശാസ്ത്ര പരീക്ഷണങ്ങളാണെന്ന് നിങ്ങൾ പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലെന്ന് അദ്ദേഹം കുറിച്ചു.
സർക്കാരുകളോടും കമ്പനികളോടും മിനിയേച്ചർ ഫ്യൂഷൻ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നിർത്താനായുള്ള മസ്‌കിന്റെ ആഹ്വാനം, ആഗോള ഊർജ്ജ നയത്തിന്റെ ദിശയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു











