ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയെ ഞെട്ടിച്ചായിരുന്നു അമേരിക്കയുടെ മിന്നൽ സൈനിക നീക്കം. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം തടവിലാക്കി അമേരിക്കയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്, അതീവ സുരക്ഷയുള്ള സൈനിക സമുച്ചയത്തിനുള്ളിൽ കടന്നുകയറി മഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ കിടപ്പുമുറിയിൽ നിന്ന് വലിച്ചിഴച്ചാണ് അമേരിക്കൻ കമാൻഡോകൾ പിടികൂടിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സൈന്യത്തിലെ ഏറ്റവും കരുത്തരായ ‘ഡെൽറ്റ ഫോഴ്സ്’ കമാൻഡോകളാണ് ശനിയാഴ്ച പുലർച്ചെ ഈ സാഹസിക ദൗത്യം നടത്തിയത്. എഫ്ബിഐ ഏജന്റുമാരുടെ സഹായത്തോടെ നടന്ന ദൗത്യം വെറും 30 മിനിറ്റിനുള്ളിൽ പൂർത്തിയായി. കാരക്കസിലെ അതീവ സുരക്ഷാ മേഖലയായ ‘ഫോർട്ട് ടിയൂണ’ സൈനിക കോംപ്ലക്സിലാണ് അമേരിക്കൻ ഹെലികോപ്റ്ററുകൾ ഇറങ്ങിയത്.
ലഹരിക്കടത്ത്, നാർക്കോ-ഭീകരവാദം, നിയമവിരുദ്ധമായ ആയുധ കൈമാറ്റം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്. “അമേരിക്കൻ നീതിപീഠത്തിന്റെ പൂർണ്ണമായ ക്രോധം മഡുറോ നേരിടേണ്ടി വരും” എന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. മഡുറോയെ ഒരു ‘കോട്ട’യിൽ നിന്നാണ് പിടികൂടിയതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.









Discussion about this post