രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പോലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇ–മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം.രാത്രി 12.30-ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്
പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
.ബലാത്സംഗവും ഗർഭച്ഛിദ്രത്തിനുള്ള പ്രേരണയുമുൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പുതിയ പരാതിയിലാണ് പോലീസ് നടപടി എന്നാണ് വിവരം. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചതെന്നും യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്.
ഹോട്ടൽമുറിയിൽ പേഴ്സണൽ സ്റ്റാഫ് കൂടെയില്ലാത്ത സമയത്താണ് ഷൊർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രണ്ടുദിവസമായി രാഹുൽ പാലക്കാട്ടുണ്ട്. ക്ഷേത്രച്ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്തിരുന്നു. രാഹുലിനെ തൃശ്ശൂർ ഭാഗത്തേക്കാണ് പോലീസ് കൊണ്ടുപോയതെന്നാണ് സൂചന. രാഹുൽ താമസിച്ചിരുന്ന റൂം നമ്പർ 2002 പോലീസ് സീൽചെയ്തു. കഴിഞ്ഞദിവസമാണ് രാഹുൽ ഇവിടെ മുറിയെടുത്തത്.











Discussion about this post