Thursday, January 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്വന്തം ജനതയെ കൊന്നൊടുക്കാൻ പേർഷ്യൻ മണ്ണിൽ  കൂലിപ്പടയാളികളെയിറക്കി ഖമേനി;എത്തിയത് തീർത്ഥാടകരെന്ന വ്യാജേന

by Brave India Desk
Jan 15, 2026, 01:16 pm IST
in International
Share on FacebookTweetWhatsAppTelegram

ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ചോരപ്പുഴയായി മാറുന്നു. സ്വന്തം രാജ്യത്തെ സൈനികർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ വിസമ്മതിച്ചതോടെ, പ്രക്ഷോഭകരെ അടിച്ചമർത്താൻ ഖമേനി വിദേശ കൂലിപ്പടയെ ഇറക്കിയതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഹിസ്ബുള്ള, ഹഷ്ദ് അൽ ഷാബി തുടങ്ങിയ അറബി സംസാരിക്കുന്ന ഷിയാ സായുധ സംഘങ്ങൾ ‘തീർത്ഥാടകർ’ എന്ന വ്യാജേന ഇറാനിലേക്ക് കടന്നതായി ഇറാഖി അതിർത്തി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിലും പടർന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,600 കടന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് മരണസംഖ്യ 12,000 വരെയാകാം. പ്രക്ഷോഭകരെ വെടിവെക്കാൻ വിസമ്മതിച്ച ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഭരണകൂടം തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായാണ് ഇറാഖിൽ നിന്നും സിറിയയിൽ നിന്നും അറബി സംസാരിക്കുന്ന സായുധ സംഘങ്ങളെ ഖമേനി ഇറാനിലെ തെരുവുകളിൽ വിന്യസിച്ചിരിക്കുന്നത്.

Stories you may like

സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!

റെസ പഹ്‌ലവിക്ക് ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല ; പുറത്താക്കപ്പെട്ട കിരീടാവകാശിയെ തള്ളി ട്രംപ്

തീർത്ഥാടക വേഷത്തിൽ എത്തിയ ഭീകരർ
ഇറാഖ്-ഇറാൻ അതിർത്തിയായ ശലഞ്ചെ വഴി ജനുവരി 11 വരെ അറുപതോളം ബസ്സുകൾ ഇറാനിലേക്ക് കടന്നതായി അതിർത്തി ഉദ്യോഗസ്ഥനായ അലി ഡി. വെളിപ്പെടുത്തി. സാധാരണ തീർത്ഥാടക ബസ്സുകളിൽ കുടുംബങ്ങളും വയോധികരും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ബസ്സുകളിൽ ഒരേപോലെയുള്ള കറുത്ത ടി-ഷർട്ടുകൾ ധരിച്ച യുവാക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിലേക്കെന്ന വ്യാജേന എത്തിയ ഇവർ അഹ്‌വാസിലെ സൈനിക താവളങ്ങളിലാണ് തങ്ങുന്നത്. അവിടെ നിന്ന് ഇവരെ വിവിധ പ്രവിശ്യകളിലേക്ക് വിന്യസിക്കുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ സംരക്ഷിക്കാൻ എന്ന പേരിൽ എത്തുന്ന ഇവർക്ക് പ്രതിമാസം 600 ഡോളറാണ് (ഏകദേശം 50,000 രൂപ) പ്രതിഫലമായി നൽകുന്നത്.

ഹഷ്ദ് അൽ ഷാബിയും ഹിസ്ബുള്ളയും തെരുവിൽ
ഇറാനിലെ ദെസ്ഫുൾ നഗരം ഹഷ്ദ് അൽ ഷാബി ഭീകരരുടെ വളയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. പേർഷ്യൻ ഭാഷ അറിയാത്ത, അറബി മാത്രം സംസാരിക്കുന്ന ഈ ഭീകരർ പ്രക്ഷോഭകർക്ക് നേരെ യാതൊരു ദയയുമില്ലാതെ വെടിയുതിർക്കുന്നു. വീടുകളുടെ മുകളിൽ നിലയുറപ്പിച്ച സ്നൈപ്പർമാർ പ്രായഭേദമന്യേ ആളുകളെ കൊന്നൊടുക്കുകയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.  പ്രക്ഷോഭകരെ കൊന്നൊടുക്കാൻ വിസമ്മതിക്കുന്ന ഇറാനിയൻ സൈനികരെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നതായും കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെംഗാവ റിപ്പോർട്ട് ചെയ്തു.

വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചു. ഇതിനെ മറികടക്കാൻ ജനങ്ങൾ ഉപയോഗിച്ച സ്റ്റാർലിങ്ക് സംവിധാനങ്ങൾ റഷ്യൻ, ചൈനീസ് നിർമ്മിത ജാമറുകൾ ഉപയോഗിച്ച് ഭരണകൂടം തകർക്കുകയാണ്. വീടുകളിൽ കയറി സ്റ്റാർലിങ്ക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉപയോക്താക്കളെ ശിക്ഷിക്കാനും മിലിഷ്യകളെ നിയോഗിച്ചിട്ടുണ്ട്.

ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. “സ്വന്തം ജനതയെ കൊന്നൊടുക്കാൻ വിദേശ ഭീകരരെ ഉപയോഗിക്കുന്നത് ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കും” എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഇറാനിയൻ ജനതയെ സഹായിക്കാൻ അമേരിക്കൻ സൈന്യം തയ്യാറാണെന്നും ട്രംപ് ആവർത്തിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെ അടിച്ചമർത്താൻ വിദേശ തോക്കുധാരികളെ ഇറക്കുമതി ചെയ്യുന്നതിലൂടെ ഖമേനി ഭരണകൂടത്തിന്റെ ജനകീയ അടിത്തറ പൂർണ്ണമായും തകർന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പേർഷ്യൻ മണ്ണിൽ അറബി സംസാരിക്കുന്ന കൂലിപ്പടയാളികൾ നടത്തുന്ന വേട്ടയാടൽ ഇറാനിൽ ഒരു ആഭ്യന്തര യുദ്ധത്തിനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്.

Tags: iranKhamenei
ShareTweetSendShare

Latest stories from this section

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

അമേരിക്കയിൽ ഇനി ‘നോ എൻട്രി’; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസ വിലക്ക്!

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

ഇറാൻ വ്യോമ പാത ഒഴിവാക്കും ; വിമാനയാത്രകളിൽ കാലതാമസം നേരിടുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ട്രംപിന്റെ അടുത്ത ഷോക്ക്; പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെ 75 രാജ്യങ്ങൾക്ക് വിസാ വിലക്ക്

Discussion about this post

Latest News

സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!

സിംഹാസനത്തിൽ നിന്ന് ഏകാന്തതയിലേക്ക്; ഇറാനിയൻ രാജകുമാരി ലെെല പഹ്‌ലവിയുടെ കണ്ണീരോർമ്മ!

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

മോഹൻലാൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വെച്ച പടം, എൻട്രിക്ക് കൈയടി കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോൾ അത് ഉണ്ടായില്ല: കമൽ

റെസ പഹ്‌ലവിക്ക് ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല ; പുറത്താക്കപ്പെട്ട കിരീടാവകാശിയെ തള്ളി ട്രംപ്

റെസ പഹ്‌ലവിക്ക് ഇറാൻ ഭരിക്കാനുള്ള കഴിവുണ്ടെന്ന് കരുതുന്നില്ല ; പുറത്താക്കപ്പെട്ട കിരീടാവകാശിയെ തള്ളി ട്രംപ്

രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

രാഹുലിനെതിരെ ‘മാദ്ധ്യമവിചാരണ’; പരാതിക്കാരിയുമായി നവംബർ വരെ സംസാരിച്ചു, തെളിവുകൾ പുറത്തുവിട്ട് ഫെനി നൈനാൻ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ’; ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ!

അധികാരമൊഴിയാൻ ഖമേനി; വെനിസ്വേലയ്ക്ക് പിന്നാലെ ഇറാന്റെ വിധി കുറിക്കാൻ ട്രംപ്?

സ്വന്തം ജനതയെ കൊന്നൊടുക്കാൻ പേർഷ്യൻ മണ്ണിൽ  കൂലിപ്പടയാളികളെയിറക്കി ഖമേനി;എത്തിയത് തീർത്ഥാടകരെന്ന വ്യാജേന

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

കൈതപ്രവും ഗിരീഷും ഒന്നിച്ച് വന്നാൽ വഴക്കാകുമെന്ന് കരുതി, ശേഷം നടന്ന സംഭവങ്ങൾ ഞെട്ടിച്ചു: കമൽ

ഹരീഷ് റാണയുടെ ദയാവധ ഹർജി; സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ന്!

ഹരീഷ് റാണയുടെ ദയാവധ ഹർജി; സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ന്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies