വാഷിംഗ്ടൺ : ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ ഇനി വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായി ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കുന്നതായും ആവശ്യമെങ്കിൽ ചൈനയ്ക്കും ഈ കരാറിൽ ചേരാമെന്നും ട്രംപ് സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം വെനിസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങലുകളുടെ പേരിൽ വാഷിംഗ്ടൺ ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയിരുന്നു. 2025 മാർച്ചിൽ ഇന്ത്യ ഉൾപ്പെടെയുള്ള വെനിസ്വേലൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ട്രംപ് 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യൻ കയറ്റുമതി വരുമാനം നിയന്ത്രിക്കാനും ഊർജ്ജ പ്രവാഹങ്ങൾ പുനഃക്രമീകരിക്കാനും ശ്രമിക്കുന്നതിനാൽ പിന്നീട് നിലപാട് മാറ്റി.







Discussion about this post