മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് തന്റെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും കഠിനമായ കാലഘട്ടത്തെക്കുറിച്ച് ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം മനസ്സ് തുറക്കുന്നു. 2013-ലെ ഐപിഎൽ ഒത്തുകളി വിവാദവും തുടർന്നുള്ള അറസ്റ്റും തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ‘ഹൂസ് ദി ബോസ്’ (Who’s The Boss?) എന്ന പരിപാടിയിലാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്.
തന്റെ വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്ന സമയത്തായിരുന്നു 2013 മെയ് മാസത്തിലെ ആ അറസ്റ്റ് എന്ന് ശ്രീശാന്ത് വേദനയോടെ ഓർക്കുന്നു. കേസിന്റെ സമയത്ത് തന്നെ ഒരു ഭീകരവാദിയെപ്പോലെയാണ് അധികൃതർ ചിത്രീകരിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. ഇത് കൂടാതെ 2012-ൽ ആറ് ശസ്ത്രക്രിയകൾക്ക് വിധേയനായ താൻ വീൽചെയറിലായിരുന്നുവെന്നും ഇനി കളിക്കാൻ കഴിയില്ലെന്ന് ഭുവനേശ്വരിയുടെ അച്ഛനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശ്രീശാന്തിന്റെ അറസ്റ്റ് വാർത്ത ടിവിയിലൂടെ അറിഞ്ഞപ്പോൾ താൻ അനുഭവിച്ച മാനസിക വിഷമത്തെക്കുറിച്ച് ഭുവനേശ്വരിയും സംസാരിച്ചു. “അന്ന് ആ വാർത്ത ടിവിയിൽ കണ്ടപ്പോൾ ഞെട്ടലായിരിന്നു. ദൈവം നേരിട്ട് വന്ന് ശ്രീശാന്ത് ഇത് ചെയ്തു എന്ന് പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ലെന്ന് അച്ഛനോട് പറഞ്ഞു. വിവാഹം മുടക്കരുതെന്ന് അച്ഛനോട് അപേക്ഷിച്ച് ഉറപ്പ് വാങ്ങിയ ശേഷമാണ് കാര്യങ്ങൾ വിശദീകരിച്ചത് .” ഭുവനേശ്വരി ഓർത്തെടുത്തു.











Discussion about this post