മദ്ധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ പശുവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തെത്തുടർന്ന് സംഘർഷം. ദാംജിപുര മേഖലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശവാസിയായ അബുഖാൻ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹിന്ദു സംഘടനകളും പ്രാദേശിക നിവാസികളും തെരുവിലിറങ്ങി.
സ്വന്തം പശുവിനെയാണ് അബുഖാൻ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ പഞ്ചർ ഷോപ്പിന് തീയിട്ടു. തുടർന്ന് അക്രമം മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. ഇലക്ട്രിക്കൽ ഷോപ്പ്, സലൂൺ, മൊബൈൽ ഹാർഡ്‌വെയർ കടകൾ ഉൾപ്പെടെ ഏഴോളം സ്ഥാപനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കൂടാതെ നാല് കാറുകളും നാല് ബൈക്കുകളും തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പശുവിനെതിരായ ഇത്തരമൊരു ഹീനകൃത്യം വലിയ തോതിലുള്ള ജനരോഷത്തിനാണ് കാരണമായത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഫയർഫോഴ്‌സും വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കിംവദന്തികൾ വിശ്വസിക്കരുതെന്നും ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബെതുൽ എസ്പി വീരേന്ദ്ര ജെയിൻ അറിയിച്ചു.













Discussion about this post