അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിർണ്ണായക ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ലോകം ഉറ്റുനോക്കിയ ഈ വ്യാപാര കരാർ പ്രഖ്യാപിക്കപ്പെട്ടത്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, കൃഷി, സാങ്കേതികവിദ്യ, കൽക്കരി തുടങ്ങിയ മേഖലകളിൽ നിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. അമേരിക്കൻ കർഷകർക്കും കമ്പനികൾക്കും ഇത് വലിയ നേട്ടമുണ്ടാക്കും.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. ഇത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക്, പ്രത്യേകിച്ച് ഐടി, സ്റ്റീൽ, അലുമിനിയം മേഖലകൾക്ക് വലിയ കരുത്താകും. ചൈന (34%), ബംഗ്ലാദേശ് (20%) തുടങ്ങിയ രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി നിരക്കാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചു. ഇതിനു പകരമായി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും. റഷ്യയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മേൽ ചുമത്തിയിരുന്ന അധിക നികുതികൾ ഒഴിവാക്കാൻ ഇത് കാരണമായി.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതികൾ ഘട്ടം ഘട്ടമായി കുറയ്ക്കാനും ഭാവിയിൽ ‘സീറോ താരിഫ്’ എന്ന ലക്ഷ്യത്തിലെത്താനും ഇന്ത്യ സമ്മതിച്ചു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നികുതി ഇതിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്ന തരത്തിൽ അമേരിക്കൻ വിസ നടപടികൾ ലഘൂകരിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.
“ഇതൊരു ചരിത്ര നിമിഷമാണ്. എന്റെ സുഹൃത്ത് ട്രംപുമായി നടത്തിയ ചർച്ചകൾ ഇന്ത്യയുടെ വികസന കുതിപ്പിന് വേഗത കൂട്ടുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.ഇന്ത്യയുമായി ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വ്യാപാര കരാറാണിത്. പ്രധാനമന്ത്രി മോദിയും ഞാനും മികച്ച ബന്ധമാണ് പുലർത്തുന്നത്. ഇത് രണ്ട് രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് ട്രംപും വ്യക്തമാക്കി.









Discussion about this post