ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉൾപ്പെടെയുള്ള നിരവധി പ്രമുഖ നേതാക്കൾ വ്യാപാര കരാറിനെ പ്രശംസിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉയർത്തുമെന്നും ഇത് ശക്തമായ വ്യാപാര ബന്ധങ്ങൾക്കും പരസ്പര വളർച്ചയ്ക്കും വഴിയൊരുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും ഈ കരാർ വളരെയധികം ഗുണം ചെയ്യുമെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബിസിനസ്സ് കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്നും എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ അമിത് ഷാ വ്യക്തമാക്കി.
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒരു പ്രധാന നാഴികക്കല്ല് ആണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. “ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ ഒരു ചരിത്രപരമായ വ്യാപാര കരാർ എന്ന നിലയിൽ ഒരു നാഴികക്കല്ലായ നിമിഷം അന്തിമമായി. തീരുവകൾ 18% ആയി കുറച്ചുകൊണ്ട് കൂടുതൽ ആഴമേറിയതും വലുതുമായ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നു. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും വ്യക്തമായ നേട്ടങ്ങൾ നൽകുകയും ചെയ്യുന്ന ഈ നിർണായക കരാറിൽ എത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഞാൻ അഭിനന്ദിക്കുന്നു. ഈ കരാറോടെ, ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം പുതിയ ഉയരങ്ങളിലെത്താൻ പോകുന്നു,” എന്ന് എസിൽ പങ്കുവെച്ച് ഒരു പോസ്റ്റിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചരിത്രപരമായ വഴിത്തിരിവാണെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ കർഷകർ, എംഎസ്എംഇകൾ, സംരംഭകർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്ക് ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അഭൂതപൂർവമായ അവസരങ്ങൾ തുറക്കുന്നുവെന്നും ഇന്ത്യ-യുഎസ് ബന്ധങ്ങൾ പുനർനിർമ്മിക്കുന്ന ഒരു ചരിത്രപരമായ വഴിത്തിരിവാണിതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.








Discussion about this post