സമസ്ത പൊതുവേദികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംഘടന. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സമസ്ത വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി സമസ്ത പൊതുവേദികളിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങൾ സംഘടനയുടെ ചരിത്രമറിയാത്തവരുടേതാണെന്ന് എസ്‌കെഎസ്എസ്എഫ് മുൻ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ വ്യക്തമാക്കി.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗ്ലോബൽ എക്‌സ്‌പോയിൽ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയിരുന്നു. ഇത് സമസ്തയുടെ നയം മാറ്റമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചരണം. എന്നാൽ, പുരുഷന്മാരുമായി ഇടകലർന്നുള്ള പൊതുവേദികളിൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ സമസ്തയ്ക്ക് മാറ്റമൊന്നുമില്ലെന്ന് സത്താർ പന്തലൂർ പറഞ്ഞു. “ഇതൊരു പുതിയ സംഗതിയല്ല. സമസ്തയുടെ എക്‌സിബിഷനുകൾ സ്ത്രീകൾ വന്ന് കാണാറുണ്ട്. അവർക്കായി പ്രത്യേക സെഷനുകൾ സംഘടിപ്പിക്കാറുമുണ്ടെന്ന് സത്താർ പന്തലൂർ പറഞ്ഞു.













Discussion about this post