ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനക്ക് വൻ വിജയം. സംയുക്ത സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുതൽ നീണ്ടുനിന്ന ദൗത്യത്തിനാണ് ഇപ്പോൾ സമാപനം ആയിരിക്കുന്നത്. ഉധംപൂരിലെ ബൻസന്ത്ഗഢ് പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ദൗത്യം ആരംഭിച്ചതിനെത്തുടർന്ന് രണ്ട് ഭീകരർ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിദൂരവും ദുർഘടവും ആയ ഈ വനമേഖല വൈകാതെ തന്നെ സംയുക്ത സുരക്ഷാസേന വളഞ്ഞ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ആരംഭിച്ചു.
തീവ്രവാദികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ദുർഘടമായ വനമേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർ നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ ഭാഗമായാണ് സുരക്ഷാസേന ഈ വിദൂരവും ദുർഘടവുമായ വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നത്. തീവ്രവാദികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീർ പോലീസും സിആർപിഎഫും ഈ ദൗത്യത്തിൽ സേനയ്ക്കൊപ്പം ചേർന്നു.










Discussion about this post