ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നതിനിടെ ഭീരുത്വം കലർന്ന നിലപാടുമായി വീണ്ടും പാകിസ്താൻ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഐസിസി പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന വ്യാജേനയാണ് ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ പാകിസ്താന്റെ ഈ കളിയിൽ ശരിക്കും കുടുങ്ങിയിരിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് (BCB).
ഭാരതത്തിന്റെ ക്രിക്കറ്റിലെ അപ്രമാദിത്യത്തെ വെല്ലുവിളിക്കാനാണ് പാകിസ്താന്റെ നീക്കമെങ്കിലും, ഇത് ലോക ക്രിക്കറ്റിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ. പാകിസ്താൻ സർക്കാർ ഔദ്യോഗികമായി എക്സിലൂടെയാണ് (X) തങ്ങളുടെ ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം തങ്ങളെ ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഐസിസിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നില്ലെങ്കിൽ അത് തങ്ങൾക്ക് ലഭിക്കേണ്ട ലാഭവിഹിതത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് ബംഗ്ലാദേശ് ഭയപ്പെടുന്നു.
4,500 കോടിയുടെ നഷ്ടം; പാകിസ്താൻ വെട്ടിലാകുന്നത് ആരെ?
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു പോരാട്ടം ഏകദേശം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,500 കോടി രൂപ) സാമ്പത്തിക ചലനമാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കുന്നത്. ഇതിൽ നിന്നുള്ള വിഹിതമാണ് ഐസിസി മറ്റ് ദരിദ്ര ക്രിക്കറ്റ് ബോർഡുകൾക്ക് നൽകുന്നത്. “പാകിസ്താൻ ഇന്ത്യയെ വെല്ലുവിളിക്കാൻ നോക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് ഞങ്ങളെപ്പോലെയുള്ളവർക്കാണ്. ഇന്ത്യ-പാകിസ്താൻ മത്സരം നടന്നില്ലെങ്കിൽ ആഗോള ക്രിക്കറ്റ് വിപണി തകരും,” എന്ന് ഒരു മുതിർന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ വെളിപ്പെടുത്തി. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് കാര്യമായ വരുമാനമില്ലാത്ത ബംഗ്ലാദേശ്, ഐസിസി വിഹിതത്തെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്.
കഴിഞ്ഞ ഏഷ്യാ കപ്പിൽ മൂന്ന് തവണ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴും ദയനീയമായി പരാജയപ്പെട്ട പാകിസ്താന്, കളിക്കളത്തിൽ ഇന്ത്യയെ നേരിടാനുള്ള ഭയമാണ് ഈ ബഹിഷ്കരണത്തിന് പിന്നിലെന്ന പരിഹാസം ശക്തമാണ്.









Discussion about this post