ഒരുവശത്ത് ഭാരതത്തോടുള്ള കടുത്ത വിദ്വേഷം കാരണം ടി20 ലോകകപ്പിലെ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം, മറുവശത്ത് ഭാരതീയ വംശജനായ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗയെ പാട്ടുപാടി ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കൽ! പാകിസ്താന്റെ ഇരട്ടത്താപ്പും ദാരിദ്ര്യവും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റിനെ രാഷ്ട്രീയ ആയുധമാക്കുന്ന പാകിസ്താൻ, തങ്ങളുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ ഒരു ഇന്ത്യൻവംശജൻ ഒപ്പിടുന്ന വായ്പാ ചെക്കിനായി യാചിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായ അജയ് ബംഗയുടെ പാകിസ്താൻ സന്ദർശനം വെറുമൊരു ഔദ്യോഗിക സന്ദർശനമായിരുന്നില്ല പാകിസ്താന്. തങ്ങളുടെ പൂർവ്വികർ വിട്ടുപോന്ന മണ്ണിലേക്കുള്ള ബംഗയുടെ വൈകാരികമായ തിരിച്ചുവരവിനെ പോലും പാകിസ്താൻ നയതന്ത്രപരമായി ഉപയോഗിച്ചു. ബോളിവുഡ് ഗാനം “മേരാ പിയാ ഘർ ആയാ” എന്ന് പാടാൻ ബാൻഡുകളെ ഏർപ്പെടുത്തിയും, കുതിരപ്പടയുടെ അകമ്പടിയോടെയുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പട്ടിണിയിലായ ഒരു രാജ്യം തങ്ങളുടെ വായ്പയ്ക്ക് അനുമതി നൽകേണ്ട ‘ബാങ്ക് ഉദ്യോഗസ്ഥനെ’ ലോകനേതാവിനെപ്പോലെ സ്വീകരിക്കുന്നത് വെറും സ്തുതിപാഠകത്വം (Sycophancy) മാത്രമാണെന്നാണ് പാകിസ്താനി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോലും പരിഹസിക്കുന്നത്.
പാകിസ്താൻ ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അത്രമേൽ രൂക്ഷമാണ്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് പാകിസ്താന്റെ സാമ്പത്തിക സ്ഥിതി ഇങ്ങനെയാണ്:
വിദേശ കടം: ഏകദേശം 135 ബില്യൺ ഡോളർ (ഏകദേശം 11 ലക്ഷം കോടി രൂപ). ഇതിൽ ഏകദേശം അഞ്ചിലൊന്നും ലോകബാങ്കിനോടാണ് കടപ്പെട്ടിരിക്കുന്നത്.
പണപ്പെരുപ്പം: 2026 ജനുവരിയിലെ കണക്കനുസരിച്ച് പണപ്പെരുപ്പ നിരക്ക് 5.8% ആണ്. ഇത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു.
കാർഷിക മേഖല: പാകിസ്താന്റെ ജിഡിപിയുടെ 25% കാർഷിക മേഖലയിൽ നിന്നാണ്. സിന്ധു നദീജല കരാർ തടസ്സപ്പെട്ടാൽ ഈ മേഖല പൂർണ്ണമായും തകരും. ഇതിൽ ലോകബാങ്കിന്റെ ഇടപെടൽ പാകിസ്താന് അത്യാവശ്യമാണ്.
പുതിയ വായ്പ ലക്ഷ്യം: അടുത്ത പത്ത് വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ (1.8 ലക്ഷം കോടി രൂപ) കൂടി ലോകബാങ്കിൽ നിന്ന് വായ്പയായി നേടിയെടുക്കാനാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ ബംഗയ്ക്ക് മുന്നിൽ തലകുനിക്കുന്നത്.
സിന്ധു നദീജല കരാറും ക്രിക്കറ്റും
സോഷ്യൽ മീഡിയയിൽ 1971-ലെ കീഴടങ്ങലിനോടാണ് പലരും ഈ ദൃശ്യങ്ങളെ ഉപമിക്കുന്നത്. ഭാരതത്തോടുള്ള പക ഉള്ളിലൊളിപ്പിച്ച്, പണത്തിനായി ഭാരതീയനായ ബാങ്ക് തലവന്റെ കാൽക്കൽ വീഴുന്ന പാകിസ്താന്റെ ഈ നാടകം അന്താരാഷ്ട്ര തലത്തിൽ പരിഹാസമായി മാറിക്കഴിഞ്ഞു.













Discussion about this post