പ്രസവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണെന്നും, പ്രസവിക്കാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. ലൈംഗികാതിക്രമത്തിന് ഇരയായി മുപ്പത് ആഴ്ച പ്രായമായ ഗർഭംവഹിക്കുന്ന പതിനാലുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ കോടതി അനുമതി നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യംകണക്കിലെടുത്ത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. 2024 ഏപ്രിലിൽ സമാനമായ മറ്റൊരു കേസിൽ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നൽകിയഅനുമതിയും ഈ വിധിയിൽ പരാമർശിക്കപ്പെട്ടു.
ഭാരതത്തിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (MTP) നിയമപ്രകാരം ഗർഭച്ഛിദ്രത്തിനുള്ളസമയപരിധി 24 ആഴ്ചയാണ്. എന്നാൽ, അതിനുശേഷമുള്ള അസാധാരണ സാഹചര്യങ്ങളിൽകോടതിയുടെ അനുമതിയോടെ ഗർഭച്ഛിദ്രം നടത്താം. ഈ കേസിൽ, പെൺകുട്ടി വളരെ വൈകിയാണ്ഗർഭധാരണം തിരിച്ചറിഞ്ഞതെന്നും ഗർഭം തുടരുന്നത് കുട്ടിയുടെ മാനസികാവസ്ഥയെതകർക്കുമെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി മുഖവിലയ്‌ക്കെടുത്തു.
“ഇതൊരു നിയമപ്രശ്നമല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പ്രശ്നമാണ്. ഗർഭംഅലസിപ്പിക്കാൻ പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോടതിക്ക് അത് തടയാനാവില്ല,” ബെഞ്ച്നിരീക്ഷിച്ചു. ഭ്രൂണത്തിന് വൈകല്യങ്ങളില്ലെങ്കിലും പെൺകുട്ടിയുടെ പ്രായവും സാഹചര്യവുംപരിഗണിക്കുമ്പോൾ ഗർഭം തുടരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മതിയായ ചികിത്സയും കൗൺസിലിംഗുംഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലോ സർക്കാർആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താൻ കോടതി സൗകര്യമൊരുക്കി.













Discussion about this post