പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയൽരാജ്യമായ ബംഗ്ലാദേശിൽസ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ്യൂനസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെള്ളിയാഴ്ച രാത്രി വൈകിയും കനത്ത സംഘർഷംഅരങ്ങേറി. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തെരുവ് യുദ്ധമായി മാറിയതോടെധാക്ക നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കുമെന്ന്അവകാശപ്പെട്ട് അധികാരമേറ്റ യൂനസ് ഭരണകൂടത്തിന് കീഴിൽ രാജ്യം കൂടുതൽഅരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ തെളിവാണ് ഈ അക്രമസംഭവങ്ങൾ.
മുഹമ്മദ് യൂനസിന്റെ വസതിയായ ‘യമുന’യ്ക്ക് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന്പ്രതിഷേധക്കാർ സുരക്ഷാ വേലികൾ തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയാണ് പോലീസ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിശ്ചിതത്വവും രാജ്യത്തെ ക്രമസമാധാന നില തകർന്നതുമാണ്പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളഅക്രമങ്ങൾ തടയുന്നതിൽ യൂനസ് സർക്കാർ പരാജയപ്പെട്ടുവെന്ന ആക്ഷേപംശക്തമായിരിക്കെയാണ് ഭരണകൂടത്തിന്റെ സിരാകേന്ദ്രത്തിന് നേരെ തന്നെ ആക്രമണംഉണ്ടായിരിക്കുന്നത്. അയൽരാജ്യത്തെ ഈ അസ്ഥിരത ഭാരതത്തിന്റെ അതിർത്തി സുരക്ഷയെയുംആഭ്യന്തര സമാധാനത്തെയും ബാധിക്കുമെന്നതിനാൽ വൻ ജാഗ്രതയിലാണ് ഇന്ത്യ.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇന്ത്യയുമായി നിലനിന്നിരുന്ന സൗഹൃദവും സഹകരണവുംതകർക്കാൻ ചില വിദേശ ശക്തികളുടെ സഹായത്തോടെയാണ് ബംഗ്ലാദേശിൽ അട്ടിമറി നടന്നതെന്നആരോപണം നിലനിൽക്കുന്നുണ്ട്.
ധാക്കയിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകുമ്പോൾ മുഹമ്മദ് യൂനസ് അന്താരാഷ്ട്രപിന്തുണയ്ക്കായി നെട്ടോട്ടമോടുകയാണ്. എന്നാൽ ആഭ്യന്തരമായ എതിർപ്പുകൾ അടിച്ചമർത്താൻഅദ്ദേഹത്തിന് സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യംരൂക്ഷമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.













Discussion about this post