അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യ ചരിത്രപരമായ നേട്ടത്തിലേക്ക്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാരകരാറിന്റെ (Interim Trade Deal) ചട്ടക്കൂട് പ്രഖ്യാപിച്ചു. പുതിയ കരാർ നിലവിൽ വരുന്നതോടെഇന്ത്യൻ കയറ്റുമതിക്കാർക്ക് മുന്നിൽ 30 ട്രില്യൺ ഡോളറിന്റെ ബൃഹത്തായ അമേരിക്കൻ വിപണിതുറക്കപ്പെടുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
ഡോണൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയേക്കാവുന്ന ഉയർന്ന ഇറക്കുമതി തീരുവകളിൽ(Tariffs) നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇതോടെ ആശ്വാസം ലഭിക്കും.
കയറ്റുമതി മേഖലയിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം രാജ്യത്തെ യുവാക്കൾക്കും സ്ത്രീകൾക്കുംലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക്അധിക നികുതി ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇന്ത്യയുമായി ഇപ്പോൾധാരണയിലെത്തിയ ഇടക്കാല കരാറിലൂടെ ഈ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്. വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഐടി സേവനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകൾക്കെല്ലാം പുതിയ കരാർ വലിയ കരുത്താകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഇതൊരു നിർണ്ണായക നാഴികക്കല്ലാണെന്ന്പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനൊപ്പംനിക്ഷേപ മേഖലയിലും വൻ ഉണർവ് പ്രതീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കരാറിന്റെ കൂടുതൽവിശദാംശങ്ങൾ പുറത്തുവിടും. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയും പരസ്പര പൂരകങ്ങളായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ മികച്ചഉദാഹരണമാണ് ഈ കരാറെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ സാമ്പത്തികവളർച്ചാ നിരക്ക് ഉയർത്താനും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനുംഈ നീക്കം സഹായിക്കും.











Discussion about this post