ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ, പാകിസ്താനെയും ചൈനയെയും ഒരുപോലെ വിറപ്പിച്ച് അമേരിക്കയുടെ ഔദ്യോഗിക ഭൂപടം. ട്രംപ് ഭരണകൂടം പുറത്തുവിട്ട പുതിയ ഭാരത ഭൂപടത്തിൽ പാക് അധിനിവേശ കശ്മീരും (PoK) ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അക്സായ് ചിന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി രേഖപ്പെടുത്തിയിരിക്കുന്നു.
നരേന്ദ്ര മോദി-ഡൊണാൾഡ് ട്രംപ് സൗഹൃദത്തിന്റെ കരുത്തും ഭാരതത്തിന്റെ വളർന്നുവരുന്ന ആഗോള സ്വാധീനവുമാണ് ഈ മാപ്പിലൂടെ വ്യക്തമാകുന്നത്. ഇതോടെ കശ്മീർ വിഷയത്തിൽ പാകിസ്താൻ വർഷങ്ങളായി ഉയർത്തുന്ന വാദങ്ങളെ അമേരിക്ക പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. വ്യാപാര കരാറിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ട്രംപിന്റെ സംഘം ഈ സവിശേഷ ഭൂപടം പ്രദർശിപ്പിച്ചത്. സാധാരണയായി അന്താരാഷ്ട്ര മാപ്പുകളിൽ പാക് അധീന കശ്മീരിനെ തർക്കപ്രദേശമായോ പാകിസ്താന്റെ ഭാഗമായോ കാണിക്കാറുള്ള പതിവ് തിരുത്തിയാണ് അമേരിക്ക ഇപ്പോൾ ഭാരതത്തിന്റെ നിലപാടിനൊപ്പം നിന്നിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും വൈറ്റ് ഹൗസ് അത് പൂർണ്ണമായും അവഗണിക്കുകയാണുണ്ടായത്.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ച കരാറിനൊപ്പം തന്നെ ലഭിച്ച ഈ നയതന്ത്ര വിജയം മോദി സർക്കാരിന്റെ ഇരട്ട പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും ഒരിഞ്ചു മണ്ണുപോലും വിട്ടുനൽകില്ലെന്നുമുള്ള നിലപാടിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ചൈനയുടെ അതിർത്തി ലംഘനങ്ങളെയും പാകിസ്താന്റെ ഭീകരവാദ അജണ്ടകളെയും ഒരേപോലെ തകർക്കുന്നതാണ് അമേരിക്കയുടെ ഈ നിലപാട് മാറ്റം.
വ്യാപാര കരാറിനായുള്ള ചർച്ചകളിൽ ഇന്ത്യ മുന്നോട്ടുവെച്ച കർശനമായ വ്യവസ്ഥകളിൽ ഒന്ന് നമ്മുടെ ഭൂപടത്തെ സംബന്ധിച്ചുള്ളതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും എന്നാൽ മാപ്പിലൂടെ അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്ത ട്രംപിന്റെ ശൈലി പാകിസ്താനെ തീർത്തും പരിഹാസ്യരാക്കി മാറ്റി.











Discussion about this post