ബിസിസിഐയുടെ 2025-26 സീസണിലേക്കുള്ള വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.
മുൻപ് എ+ കാറ്റഗറിയിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇത്തവണ ഗ്രേഡ് ബി-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് താരങ്ങളുടെ കരാറിൽ ഈ മാറ്റം വന്നത്. ഇത്തവണ നേടാതെ ഉണ്ടായിരുന്ന ‘എ+’ കാറ്റഗറി ബിസിസിഐ ഒഴിവാക്കി. നിലവിൽ മൂന്ന് ഗ്രേഡുകളാണുള്ളത്:
ഗ്രേഡ് എ: 5 കോടി രൂപ
ഗ്രേഡ് ബി: 3 കോടി രൂപ
ഗ്രേഡ് സി: 1 കോടി രൂപ
നിലവിൽ ടി20 ലോകകപ്പ് ടീമിലുള്ള ഇഷാൻ കിഷനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. കൂടാതെ മുഹമ്മദ് ഷമി, സർഫറാസ് ഖാൻ, രജത് പാട്ടിദാർ എന്നിവരും പട്ടികയിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്ജു സാംസൺ ഗ്രേഡ് സി-യിൽ തന്റെ സ്ഥാനം നിലനിർത്തി.
ഗ്രേഡ് എ: ശുഭ്‌മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി: രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ.
ഗ്രേഡ് സി: അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്‌ണോയ്, ഋതുരാജ് ഗെയ്‌ക്‌വാദ്.













Discussion about this post