2026 ടി20 ലോകകപ്പിന്റെ സെമി ഫൈനൽ സാധ്യതകളെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് നടത്തിയ പ്രവചനം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ കിരീടം നിലനിർത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമായാണ് അദ്ദേഹം കാണുന്നത്.
തന്റെ സെമി ഫൈനൽ പട്ടികയിൽ നിന്ന് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ക്ലർക്ക് പൂർണ്ണമായും ഒഴിവാക്കി. പകരം ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളെയാണ് അദ്ദേഹം അവസാന നാലിൽ ഉൾപ്പെടുത്തിയത്. ‘ബിയോണ്ട് 23’ (Beyond23) ക്രിക്കറ്റ് പോഡ്‌കാസ്റ്റിലാണ് ക്ലാർക്ക് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇന്ത്യ നേരിട്ട് ഫൈനലിലെത്തുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ഓസ്‌ട്രേലിയ സെമിയിൽ കടന്നാൽ സമ്മർദ്ദഘട്ടങ്ങൾ അതിജീവിച്ച് അവർ ഫൈനലിലെത്തുമെന്നും ക്ലർക്ക് വിശ്വസിക്കുന്നു.
സ്വന്തം മണ്ണിൽ ലോകകപ്പ് കളിക്കുന്നത് ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ സമ്മർദ്ദമുണ്ടാകുമെങ്കിലും അത് അവർക്ക് അനുകൂലമായ ഘടകമാണ്,” ക്ലാർക്ക് പറഞ്ഞു.
ക്ലാർക്ക് തിരഞ്ഞെടുത്ത നാല് ടീമുകളും ടൂർണമെന്റിൽ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത് (ഓസ്‌ട്രേലിയ ആദ്യ മത്സരം കളിക്കാനിരിക്കുന്നതേയുള്ളൂ). ആദ്യ മത്സരത്തിൽ അമേരിക്കയെ ഇന്ത്യ 29 റൺസിന് തോൽപ്പിച്ചപ്പോൾ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക ആകട്ടെ ആദ്യ പോരിൽ കാനഡയ്‌ക്കെതിരെ 57 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി













Discussion about this post