1971 ഡിസംബർ 16 ന്, ഇന്ത്യ-പാക് യുദ്ധത്തിനിടെ, പാകിസ്താൻ സൈന്യം ഏകദേശം 50 പാറ്റൺ ടാങ്കുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഇന്ത്യ പഴയ സെഞ്ചൂറിയൻ ടാങ്കുകൾ ഉപയോഗിച്ച് പ്രതികരിച്ചു. ഈ സ്ക്വാഡ്രൺ കനത്ത വെടിവയ്പ്പിൽ അകപ്പെട്ടപ്പോൾ, ഒരു ബലപ്പെടുത്തൽ സ്ക്വാഡ്രൺ പിന്തുണയ്ക്കാൻ നീങ്ങി. സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ആ ടാങ്കുകളിൽ ഒന്നിനുള്ളിൽ ഉണ്ടായിരുന്നു. മണിക്കൂറുകളോളം യുദ്ധം നീണ്ടു. ടാങ്കുകൾ ഒന്നിനു പുറകെ ഒന്നായി നശിപ്പിക്കപ്പെട്ടു. മൂന്നോ അതിലധികമോ എണ്ണം ഉണ്ടായിരുന്നെങ്കിലും, ഇന്ത്യൻ ടാങ്കുകൾ ആറ് ശത്രു ടാങ്കുകളെ തകർത്തു.
സെക്കൻഡ് ലെഫ്റ്റനന്റ് അരുണിന്റെ ടാങ്ക് നേരിട്ട് ആക്രമിക്കപ്പെടുകയും തീപിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കമാൻഡിംഗ് ഓഫീസർ അത് ഉപേക്ഷിക്കാൻ ഉത്തരവിട്ടു. സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ വിസമ്മതിച്ചു. അദ്ദേഹം പോയാൽ ശത്രു ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുമായിരുന്നു. റേഡിയോയിലൂടെ, അദ്ദേഹം തന്റെ അവസാന സന്ദേശം അയച്ചു. “ഇല്ല സർ. ഞാൻ എന്റെ ടാങ്ക് ഉപേക്ഷിക്കില്ല.” “എന്റെ തോക്ക് ഇപ്പോഴും പ്രവർത്തിക്കുന്നു.”
കത്തുന്ന ടാങ്കിനുള്ളിൽ നിന്ന്, സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ നാല് പാകിസ്ഥാൻ ടാങ്കുകൾ കൂടി നശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു, ടാങ്കിനുള്ളിൽ രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന് വെറും 21 വയസ്സായിരുന്നു പ്രായം. 1971-ലെ ഇൻഡോ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ ഒരു സിംഹത്തെപ്പോലെയാണ് യുദ്ധത്തിൽ പോരാടിയതെന്നാണ് ചരിത്രം. “No, Sir. I will not abandon my tank. My gun is still working and I will get these bastards.”,തന്റെ അവസാന ശ്വാസം വരെ ആ ടാങ്കിലിരുന്ന് അദ്ദേഹം ശത്രുക്കളെ തകർത്തു.
മരണം ഉറപ്പാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം റേഡിയോ സെറ്റ് ഓഫ് ചെയ്തു. ശത്രുവിന്റെ ടാങ്കുകൾ തകർത്തിട്ടും അദ്ദേഹത്തിന്റെ കലി അടങ്ങിയിരുന്നില്ല. “എന്റെ തോക്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്” എന്ന ആത്മവിശ്വാസം ഒരു അസാധാരണ സൈനികന് മാത്രം കൈവരുന്നതാണ്.
അരുൺ ഖേതർപാൽ ആ ടാങ്ക് ഉപേക്ഷിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പാകിസ്താൻ ടാങ്കുകൾ ഇന്ത്യൻ പ്രതിരോധം ഭേദിച്ച് മുന്നേറുമായിരുന്നു. എന്നാൽ ആ ഒരൊറ്റ തീരുമാനത്തിലൂടെ അദ്ദേഹം ശത്രുക്കളുടെ മുന്നേറ്റം പൂർണ്ണമായും തടഞ്ഞു. ശത്രു സൈനികർ പോലും പിന്നീട് പറഞ്ഞത്, “ആ ടാങ്കിനുള്ളിൽ ഒരു മനുഷ്യനല്ല, ഒരു ചെകുത്താനാണ് ഇരിക്കുന്നത് എന്നാണ് ഞങ്ങൾ കരുതിയത്” എന്നാണ്.
യുദ്ധം അവസാനിക്കുമ്പോൾ അരുണിന്റെ ടാങ്ക് ഏതാണ്ട് പൂർണ്ണമായും തകർന്നിരുന്നു. ശത്രുക്കളുടെ പത്തോളം ടാങ്കുകൾ അദ്ദേഹം ഒറ്റയ്ക്ക് തകർത്തു. അരുണിന്റെ ഈ കടുത്ത ചെറുത്തുനിൽപ്പാണ് പാകിസ്താന് ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറാൻ കഴിയാത്തവിധം തടസ്സമായത്. അദ്ദേഹത്തിന്റെ ശ്വാസം നിലയ്ക്കുമ്പോൾ തോക്കിൽ അവസാനത്തെ ഉണ്ടയും ലോഡ് ചെയ്തിരിക്കുകയായിരുന്നു.
അരുൺ ഖേതർപാലിൻറെ അസാമാന്യ ധീരതയ്ക്കും പരമമായ ത്യാഗത്തിനും രാജ്യം മരണാനന്തര ബഹുമതിയായി പരമവീര ചക്ര നൽകി ആദരിച്ചു. യുദ്ധഭൂമിയിൽ അടരാടി ജീവത്യാഗം വരിക്കുമ്പോൾ 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അരുൺ ഖേതാർപാലിന് . ആ ചെറിയ പ്രായത്തിൽ തന്നെ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ മകന്റെ ഭൗതികാവശിഷ്ടങ്ങൾ പോലും അച്ഛനും അമ്മയ്ക്കും കാണാൻ കഴിഞ്ഞില്ല. യുദ്ധഭൂമിയിൽ വെച്ചുതന്നെയായിരുന്നു അന്ത്യകർമ്മങ്ങൾ നടന്നത്.









Discussion about this post