വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടുംമന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകാനാകാതെ മുന്നണിയിൽ വൻ പ്രതിസന്ധി. വകുപ്പുകളെചൊല്ലി കോൺഗ്രസിലും ഘടകകക്ഷിയായ മുസ്ലിം ലീഗിലും തർക്കം രൂക്ഷമായതോടെയാണ്വിജ്ഞാപനം പുറത്തിറക്കാൻ കഴിയാതെ സർക്കാർ അനിശ്ചിതത്വത്തിലായത്. ഈപശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് വിഡിഎസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിലെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
തർക്കങ്ങൾക്ക് പരിഹാരമായാൽ മുഖ്യമന്ത്രി ഇന്ന് തന്നെ വകുപ്പുകളുടെ അന്തിമ പട്ടികയുമായിഗവർണറെ സന്ദർശിച്ചേക്കും. എന്നാൽ ഫിഷറീസ് വകുപ്പിനെ ചൊല്ലിയുള്ള കടുത്ത തർക്കമാണ്നിലവിൽ യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകാനുള്ള നീക്കത്തിനെതിരെ ലത്തീൻ സഭ ശക്തമായഎതിർപ്പുമായി രംഗത്തുവന്നതാണ് കോൺഗ്രസിനെ കുഴക്കുന്നത്. തീരദേശ മേഖലയിൽസ്വാധീനമുള്ള ലത്തീൻ സഭയെ പിണക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഭയമുണ്ട്. എന്നാൽഫിഷറീസ് വകുപ്പ് തങ്ങൾക്ക് വിട്ടുനൽകാതെ, ലീഗ് ആവശ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ്കോൺഗ്രസിന് തരില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമുദായസംഘടനകളുടെയും സഭകളുടെയും സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഭരണം നടത്തുന്ന മുന്നണിഇത്രത്തോളം വഴങ്ങണോ എന്ന ചോദ്യം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തന്നെ ഇപ്പോൾപരസ്യമായി ഉയർത്തുന്നുണ്ട്.ഘടകകക്ഷികളുടെ കടുംപിടിത്തത്തിന് മുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കത്തിലേ പതറുന്നു എന്ന ആക്ഷേപവും ശക്തമാണ്.
അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും വകുപ്പ് വിഭജനം വൈകുന്നതിന് ആക്കംകൂട്ടിയിട്ടുണ്ട്. കെ. മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന്നൽകിയേക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇതിന്പകരമായി കെ. മുരളീധരന് ആരോഗ്യ വകുപ്പിന് പുറമേ സ്പോർട്സ് വകുപ്പ് കൂടി നൽകാനാണ്ഇപ്പോൾ ധാരണയായിട്ടുള്ളത്.
ഇതിനിടെ കെ.സി. വേണുഗോപാൽ പക്ഷം മുഖ്യമന്ത്രിയുടെ പക്കലുള്ള ചില പ്രധാനവകുപ്പുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അത് വിട്ടുനൽകാൻ വി.ഡി. സതീശൻഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ യുവമന്ത്രിമാരായ ടി. സിദ്ദിഖ്, എം. ലിജു, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവർക്ക് നിശ്ചയിച്ചിരുന്ന വകുപ്പുകളിലും നേരിയ മാറ്റങ്ങൾക്ക്സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഭരണം തുടങ്ങി ദിവസങ്ങളായിട്ടും മന്ത്രിമാർക്ക്വകുപ്പുകൾ പോലും നിശ്ചയിക്കാൻ കഴിയാത്തത് പുതിയ യുഡിഎഫ് സർക്കാരിന് വലിയരീതിയിലുള്ള നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.










