ഭാരതത്തിന്റെ ആഗോള വളർച്ചയിലും സാമ്പത്തിക കുതിച്ചുചാട്ടത്തിലും അസൂയപൂണ്ട പാശ്ചാത്യമാധ്യമങ്ങളുടെ തനിനിറം നോർവേയിൽ വീണ്ടും തുറന്നുകാട്ടപ്പെടുന്നു. ഔദ്യോഗികസന്ദർശനത്തിനായി ഒസ്ലോയിൽ എത്തിയ ഭാരതത്തിന്റെ ജനപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെവംശീയമായി അധിക്ഷേപിച്ചുകൊണ്ട് നോർവേയിലെ ഏറ്റവും വലിയ പത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ (Aftenposten) പ്രസിദ്ധീകരിച്ച കാർട്ടൂൺ ലോകമെമ്പാടുമുള്ള ഭാരതീയർക്കിടയിൽ കനത്തപ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
പാശ്ചാത്യരുടെ പഴയ കൊളോണിയൽ മനോഭാവമാണ് ഈ കാർട്ടൂണിലൂടെ വീണ്ടുംപുറത്തുവന്നിരിക്കുന്നത്.
‘ഒരു ബുദ്ധിമാനും എന്നാൽ അല്പം അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽപ്രസിദ്ധീകരിച്ച ലേഖനത്തോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായിചിത്രീകരിച്ചുകൊണ്ടുള്ള കാർട്ടൂൺ പത്രം ഉൾപ്പെടുത്തിയത്. ഇന്ധനം നിറയ്ക്കുന്ന പെട്രോൾ പമ്പിലെപൈപ്പ് പാമ്പിന്റെ രൂപത്തിൽ ഒരു കൊട്ടയിൽ നിന്ന് ഉയർന്നു വരുന്നതായും പ്രധാനമന്ത്രി മകുടിയൂതിഅതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായും ആണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഭാരതം ലോകത്തിന്റെ ഡിജിറ്റൽ മേഖലയെയും സാങ്കേതികവിദ്യയെയും നയിക്കുന്നമഹാശക്തിയായി മാറിയിട്ടും, യൂറോപ്യൻ മാധ്യമങ്ങൾ ഇപ്പോഴും നൂറ്റാണ്ടുകൾ പഴക്കമുള്ള വംശീയഅധിക്ഷേപങ്ങൾ തുടരുന്നത് അവരുടെ സങ്കുചിത മനസ്സിനെയാണ് കാണിക്കുന്നത്. ഭാരതംപാമ്പാട്ടികളുടെ നാട്ടിൽ നിന്നും കമ്പ്യൂട്ടർ മൗസ് കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ‘മൗസ്ചാമേഴ്സിന്റെ’ നാടായി മാറിയെന്ന് മുൻപ് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചത് ഇവിടെ പ്രസക്തമാണ്. എന്നാൽ ഭാരതത്തിന്റെ ഈ കുതിപ്പ് ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഇത്തരം മാധ്യമങ്ങളുടെവിദ്വേഷത്തിന് പിന്നിലെ യഥാർത്ഥ കാരണം.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഭാരതവിരുദ്ധ അജണ്ട നടപ്പിലാക്കാൻ നോർവേയിലെ ഒരുവിഭാഗം മാധ്യമപ്രവർത്തകർ നടത്തിയ ആസൂത്രിത ശ്രമങ്ങളുടെ തുടർച്ചയാണ് ഈ കാർട്ടൂൺവിവാദം. നോർവേ പ്രധാനമന്ത്രി യോനാസ് ഗhandle സ്റ്റോറുമായി (Jonas Gahr Støre) ചേർന്ന്നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി മോദി മടങ്ങുമ്പോൾ, ഹെല്ലെലാംഗ് (Helle Lyng) എന്ന നോർവീജിയൻ മാധ്യമപ്രവർത്തക അനാവശ്യമായി ബഹളംവെയ്ക്കുകയും പ്രസ്സ് ഫ്രീഡത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഇവർസോഷ്യൽ മീഡിയയിലൂടെ ഭാരതത്തിന്റെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയുംമോശമായി ചിത്രീകരിക്കാൻ ശ്രമം നടത്തി.








