ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ അമരത്തുനിന്ന് പടിയിറങ്ങുമ്പോഴും ഭാരതത്തിനെതിരെ വിഷം ചീറ്റുന്ന പരാമർശങ്ങളുമായി ചീഫ് അഡൈ്വസർ മുഹമ്മദ് യൂനുസ്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഭാരതത്തിന്റെ അഭിഭാജ്യ ഘടകമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (സെവൻ സിസ്റ്റേഴ്സ്) സ്വതന്ത്ര രാജ്യങ്ങളായ നേപ്പാളിനും ഭൂട്ടാനും ഒപ്പം ചേർത്തുവായിച്ചാണ് യൂനുസ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഈ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
തന്റെ 18 മാസത്തെ ഭരണകാലത്ത് ബംഗ്ലാദേശ് “പരമാധികാരവും അന്തസ്സും വീണ്ടെടുത്തു” എന്ന് അവകാശപ്പെട്ട യൂനുസ്, ഇനിമുതൽ രാജ്യം മറ്റ് ശക്തികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുക എന്ന് പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ ഭാരതത്തെ ബംഗ്ലാദേശിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കുള്ള താവളമായി ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നേപ്പാൾ, ഭൂട്ടാൻ എന്നിവയ്‌ക്കൊപ്പം സെവൻ സിസ്റ്റേഴ്സിനെയും ഉൾപ്പെടുത്തി ഒരു പ്രാദേശിക സാമ്പത്തിക മേഖല സൃഷ്ടിക്കുമെന്ന യൂനുസിന്റെ പ്രസ്താവന, ഭാരതത്തിന്റെ ഭൂപ്രദേശത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ചൈന സന്ദർശനവേളയിലും ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ‘കടലില്ലാത്ത കരകൾ’ (landlocked) ആണെന്നും ബംഗ്ലാദേശാണ് ഈ മേഖലയുടെ ‘രക്ഷകൻ’ എന്നും യൂനുസ് വിശേഷിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ചിക്കൻ നെക്ക് ഇടനാഴിയെയും സമുദ്ര സുരക്ഷയെയും വെല്ലുവിളിക്കുന്ന ചൈനീസ് അജണ്ടയ്ക്ക് കുടപിടിക്കുന്നതാണ് യൂനുസിന്റെ വാക്കുകളെന്നാണ് വിമർശനം.
തന്റെ പ്രസംഗത്തിൽ ചൈനയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ച് യൂനുസ് വാചാലനായി. ഭാരതത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങളെ അവഗണിച്ച്, തന്ത്രപ്രധാനമായ തീസ്ത നദി പദ്ധതിയിൽ ചൈനീസ് സഹകരണം ഉറപ്പാക്കിയതിനെ അദ്ദേഹം നേട്ടമായി ഉയർത്തിക്കാട്ടി. എന്നാൽ, തന്റെ ഭരണകാലത്ത് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമങ്ങളെക്കുറിച്ചോ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിനെക്കുറിച്ചോ പ്രസംഗത്തിൽ ഒരക്ഷരം പോലും മിണ്ടാൻ അദ്ദേഹം തയ്യാറായില്ല.
ശൈഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടതും ഹിന്ദുക്കൾ കൂട്ടത്തോടെ ആക്രമിക്കപ്പെട്ടതും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ പരാജയപ്പെട്ട ഇടക്കാല സർക്കാർ, പടിയിറങ്ങുമ്പോൾ ദേശീയ വികാരം ഇളക്കിവിട്ട് ഭാരതവിരുദ്ധത പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സൗഹൃദ അയൽരാജ്യമെന്ന നിലയിൽ ഭാരതം നൽകിപ്പോന്ന പിന്തുണയെ തള്ളിക്കളഞ്ഞ്, പാകിസ്താനോടും ചൈനയോടും അടുത്ത ബന്ധം പുലർത്തുന്ന ഒരു ഭരണകൂടത്തിലേക്കാണ് ബംഗ്ലാദേശ് നീങ്ങുന്നത് എന്ന സൂചനയാണ് യൂനുസ് നൽകുന്നത്. ബിഎൻപി (BNP) നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, യൂനുസ് ഒരുക്കി വെച്ച ഈ ഭാരതവിരുദ്ധ അടിത്തറ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.









Discussion about this post