വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ആഗോള താരിഫ് (Global Tariffs) റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ ജഡ്ജിമാർക്കെതിരെ രൂക്ഷമായ വ്യക്തിപരമായകടന്നാക്രമണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഭരണകാലത്തെഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന കോടതി വിധിയിൽ താൻ ലജ്ജിക്കുന്നുവെന്നുംജഡ്ജിമാർക്ക് രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലെന്നും ട്രംപ്തുറന്നടിച്ചു. വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് 45 മിനിറ്റോളംനീണ്ടുനിന്ന വിമർശന പെരുമഴ ട്രംപ് അഴിച്ചുവിട്ടത്.
ഹർജി പരിഗണിച്ച ഒൻപതംഗ ബെഞ്ചിലെ ആറ് ജഡ്ജിമാരാണ് ട്രംപിന്റെ താരിഫ് നയത്തെഭരണഘടനാ വിരുദ്ധമെന്ന് കാട്ടി തള്ളിയത്. ഇതിൽ ട്രംപ് തന്നെ നാമനിർദ്ദേശം ചെയ്ത നീൽഗോർസച്ച്, ആമി കോണി ബാരറ്റ് എന്നിവരും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിസ്ജോൺ റോബർട്ട്സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ, കോൺഗ്രസിന്റെ അനുമതിയില്ലാതെഏകപക്ഷീയമായി താരിഫ് ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
“കോടതിയിലെ ചില അംഗങ്ങളുടെ നിലപാടിൽ എനിക്ക് വലിയ ലജ്ജ തോന്നുന്നു. നമ്മുടെരാജ്യത്തിന് വേണ്ടി ശരിയായ കാര്യം ചെയ്യാൻ അവർക്ക് ധൈര്യമില്ല. ഈ വിധി തികച്ചുംനിരാശാജനകമാണ്,” ട്രംപ് പറഞ്ഞു. രാഷ്ട്രീയ മര്യാദകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, സർക്കാരിന്റെ മറ്റൊരു തുല്യ വിഭാഗമായ നീതിന്യായ വ്യവസ്ഥയെ കടന്നാക്രമിച്ച ട്രംപ്, ജഡ്ജിമാർവിദേശ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും ആരോപിച്ചു.
ഡെമോക്രാറ്റിക് ഭരണകാലത്ത് നിയമിക്കപ്പെട്ട എലീന കഗാൻ, സോണിയ സോട്ടോമേയർ, കേതഞ്ചിബ്രൗൺ ജാക്സൺ എന്നിവരെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു.
അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ തന്റെ വ്യാപാര യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്നസൂചന ട്രംപ് നൽകിക്കഴിഞ്ഞു.
വിധി വന്നതിന് തൊട്ടുപിന്നാലെ 10 ശതമാനം ആഗോള താരിഫ് ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. സെക്ഷൻ 122 പോലുള്ള മറ്റ് നിയമപരമായ അധികാരങ്ങൾഉപയോഗിച്ച് താരിഫ് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരകരാറുകളിൽ മാറ്റമുണ്ടാകില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ അമേരിക്കയെ കൊള്ളയടിക്കുന്നത്അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കോടതി വിധിക്ക് പിന്നാലെ ട്രംപ് അനുകൂലികളായ ജസ്റ്റിസ് ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, ബ്രെറ്റ് കവനോഗ് എന്നിവരെ അദ്ദേഹം പ്രശംസിക്കാനും മറന്നില്ല. എന്നാൽ ഭൂരിപക്ഷ വിധിപുറപ്പെടുവിച്ചവർക്കെതിരെ ട്രംപ് നടത്തിയ കടന്നാക്രമണം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയഭരണഘടനാ പ്രതിസന്ധിക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.











Discussion about this post