ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടുമ്പോൾ, മത്സരത്തിലെ ഗതി നിർണ്ണയിക്കുന്ന ചില നിർണ്ണായക പോരാട്ടങ്ങളെക്കുറിച്ച് മുൻ താരം ഇർഫാൻ പത്താൻ തന്റെ അഭിപ്രായം വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെ തടയാൻ ജസ്പ്രീത് ബൂംറയുടെ പ്രകടനം അത്യാവശ്യമാണെന്ന് പത്താൻ പറഞ്ഞു.
182.64 സ്ട്രൈക്ക് റേറ്റിൽ 221 റൺസ് ഇതിനോടകം ഹെറ്റ്‌മെയർ നേടിക്കഴിഞ്ഞു. 17 സിക്സറുകളാണ് താരം ഇതുവരെ പറത്തിയത്. :ഹെറ്റ്‌മെയർക്കെതിരെ ബൂംറയുടെ സ്ലോവർ ഡെലിവറികൾ നിർണ്ണായകമാകും. ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് താരത്തെ പരീക്ഷിക്കണം. ബൂംറയ്ക്ക് ഹെറ്റ്‌മെയറെ വീഴ്ത്താൻ സാധിച്ചില്ലെങ്കിൽ വരുൺ ചക്രവർത്തിയെക്കൊണ്ട് പപന്തെറിയിക്കണം.” പത്താൻ പറഞ്ഞു.
വിൻഡീസ് സ്പിന്നർ ഗുഡകേഷ് മോട്ടി ഇന്ത്യൻ ബാറ്റിംഗിന് ഭീഷണിയാകാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന് ഒരു ദൗർബല്യമുണ്ടെന്ന് പത്താൻ ചൂണ്ടിക്കാട്ടി. വലംകൈയ്യൻ ബാറ്റിംഗ് വരുമ്പോൾ ഫിംഗർ സ്പിൻ എറിയുന്ന മോട്ടിക്കിന് നല്ല നിയന്ത്രണമുണ്ട്. എന്നാൽ ഇടംകൈയ്യൻമാർ ക്രീസിലെത്തുമ്പോൾ അദ്ദേഹം റിസ്റ്റ് സ്പിന്നിലേക്ക് മാറും. ഈ സമയത്ത് അദ്ദേഹത്തിന് പന്തിൽ അത്ര നിയന്ത്രണമില്ല.
ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റിംഗ് നിര മോട്ടിക്കെതിരെ മാനസികമായി തയ്യാറെടുത്ത് ആക്രമിച്ചു കളിക്കണമെന്ന് പത്താൻ ഉപദേശിച്ചു.












