ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച്പുതിയ വിവാദം. ശ്രീലങ്കയിലെ കാൻഡിയിൽ വെച്ച് നടന്ന സൂപ്പർ 8 പോരാട്ടത്തിനിടെ പാക് താരംഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന വാർത്തകളാണ് ഇപ്പോൾപുറത്തുവരുന്നത്. ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിന് തൊട്ടുമുമ്പായിരുന്നുടീമിനെയാകെ നാണക്കേടിലാക്കിയ ഈ സംഭവം അരങ്ങേറിയത്. കാൻഡിയിലെ ഗോൾഡൻ ക്രൗൺഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിക്ക് നേരെയാണ് പാക് താരം അതിക്രമത്തിന്മുതിർന്നതെന്ന് ടെലികോം ഏഷ്യ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് യുവതി ബഹളം വെക്കുകയുംഉടൻ തന്നെ ഹോട്ടൽ അധികൃതർ സ്ഥലത്തെത്തി താരത്തെ തടയുകയുമായിരുന്നു. സംഭവത്തിന്പിന്നാലെ ഹോട്ടൽ മാനേജ്‌മെന്റ് പാക് ടീം മാനേജർ നവീദ് ചീമയോട് ഔദ്യോഗികമായി പരാതിപ്പെട്ടു. താരത്തിനെതിരെ കർശന നടപടി വേണമെന്ന് ഹോട്ടൽ അധികൃതർ നിലപാടെടുത്തെങ്കിലും, ചീമഇടപെട്ട് മാപ്പ് ചോദിച്ചതിനെത്തുടർന്നാണ് പരാതി പിൻവലിക്കാൻ തയ്യാറായതെന്നാണ് വിവരം. ഇതിന് പിന്നാലെ അച്ചടക്ക ലംഘനത്തിന് താരം വൻ തുക പിഴയൊടുക്കണമെന്നും മാനേജ്‌മെന്റ്ഉത്തരവിട്ടു. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട കളിക്കാരന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻപാകിസ്താൻ ക്രിക്കറ്റ് ബോർഡോ ടീം അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. ലോകകപ്പിലെദയനീയ പ്രകടനത്തിന് പിന്നാലെ അച്ചടക്കമില്ലായ്മ കൂടി പുറത്തുവന്നത് പാക് ക്രിക്കറ്റ് വൃത്തങ്ങളിൽവലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പാക് ആരാധകർ തന്നെതാരത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.








