പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ഗവർണർ പദവിയിൽ മാറ്റം. ബംഗാൾ ഗവർണറായിരുന്ന മലയാളി സിവി ആനന്ദ ബോസ് രാജി വെച്ചതിനെത്തുടർന്ന്, തമിഴ്‌നാട്ഗവർണർ ആർഎൻ രവിയെ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിച്ചു. കേന്ദ്ര സർക്കാർശുപാർശയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
തമിഴ്‌നാട് സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്ന ആർഎൻ രവി ബംഗാളിലേക്ക് മാറുന്നത്ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സിവി ആനന്ദ ബോസിന്റെരാജിക്കു പിന്നിലെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും വ്യക്തിപരമായകാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് പ്രാഥമിക വിവരം.
തമിഴ്‌നാട് ഗവർണറായിരിക്കെ ഡിഎംകെ സർക്കാരുമായി കടുത്ത വിയോജിപ്പുകൾ പരസ്യമായിപ്രകടിപ്പിച്ചിരുന്ന ഉദ്യോഗസ്ഥൻ കൂടിയായ ആർഎൻ രവി, മമത ബാനർജി ഭരിക്കുന്ന പശ്ചിമബംഗാളിലെത്തുന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു.
ബംഗാൾ സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ സംഘർഷഭരിതമായിരുന്നു. സിവി ആനന്ദ ബോസിന് മുൻപ് ഗവർണറായിരുന്ന ജഗ്ദീപ് ധൻകറും മമതയുമായി വലിയതർക്കങ്ങളിലായിരുന്നു.
മുൻപ് ബിഹാർ കാഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ആർഎൻ രവി, നാഗാലാൻഡ്ഗവർണറായും ഇന്റലിജൻസ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷാ വിഷയത്തിലും സർവ്വകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനകാര്യത്തിലും സർക്കാരുമായി അദ്ദേഹം കൊമ്പുകോർത്തിരുന്നു. സമാനമായ രീതിയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തും ക്രമസമാധാന നിലയിലും ബംഗാൾ സർക്കാരുമായി ഗവർണർ പദവിഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ആർഎൻ രവിയുടെ വരവ് തൃണമൂൽ കോൺഗ്രസ്ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുതിയ ഗവർണർ ഉടൻ തന്നെ കൊൽക്കത്തയിലെത്തിസത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.










