അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനെതിരെയുള്ള നടപടികൾപൂർത്തിയാക്കിയാൽ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് ട്രംപ് പരസ്യമായിപ്രഖ്യാപിച്ചു. “ഞങ്ങൾക്ക് ആദ്യം ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം, അത്കഴിഞ്ഞാൽ അടുത്തത് ക്യൂബയാണ്. അതൊരു സമയത്തിന്റെ പ്രശ്നം മാത്രമാണ്,” എന്നാണ് ട്രംപ്വ്യക്തമാക്കിയത്.
ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ക്യൂബയെയുംലക്ഷ്യമിടുമെന്ന ട്രംപിന്റെ പ്രസ്താവന വരുന്നത്. ദശാബ്ദങ്ങളായി ക്യൂബയ്ക്ക് മേൽ അമേരിക്കഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് ട്രംപ്ഭരണകൂടത്തിന്റെ നീക്കം. തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു ശക്തിയെയുംവെറുതെ വിടില്ലെന്നും, ക്യൂബയിലെ നിലവിലെ ഭരണകൂടത്തിനെതിരെ ശക്തമായ നടപടികൾഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രംപ് അധികാരമേറ്റത് മുതൽ ഇറാനോടും ക്യൂബയോടും പുലർത്തുന്ന കടുത്ത നിലപാടുകളുടെതുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനത്തെ ലോകരാജ്യങ്ങൾ കാണുന്നത്.
ട്രംപിന്റെ ഈ പ്രസ്താവന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും വലിയ ആശങ്കയ്ക്ക്കാരണമായിട്ടുണ്ട്. സമുദ്രമധ്യത്തിൽ ഇറാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ട്രംപ്ഇത്തരമൊരു നിലപാട് സ്വീകരിച്ചത് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമോ എന്നഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി ലോകപോലീസ് എന്ന പദവി വീണ്ടും ഉറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ക്യൂബയിലെ കമ്യൂണിസ്റ്റ്ഭരണകൂടത്തെ താഴെയിറക്കാൻ സൈനികമോ സാമ്പത്തികമോ ആയ എന്ത് നടപടിക്കുംമടിക്കില്ലെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലുള്ളത്. വരും ദിവസങ്ങളിൽ വാഷിംഗ്ടണിൽ നിന്ന്ഇതിന്റെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.












