2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐസിസി പട്ടികയിൽ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ ഇടംപിടിച്ചു. നിർണ്ണായകമായ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് സഞ്ജുവിനെ പട്ടികയിൽ മുൻനിരയിലെത്തിച്ചത്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഫൈനലിന് ശേഷം വിജയിയെ പ്രഖ്യാപിക്കും.
ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്നായി 77.33 ശരാശരിയിൽ 232 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 201.73 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ 97 റൺസ് താരം നേടി. സെമിഫൈനൽ മത്സരത്തിലാകട്ടെ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി നിർണായക ശക്തിയായി.
സഞ്ജുവിന് പുറമെ മറ്റ് പ്രമുഖ താരങ്ങളും പട്ടികയിലുണ്ട്:
സാഹിബ്സാദ ഫർഹാൻ (പാകിസ്ഥാൻ): 6 ഇന്നിംഗ്‌സുകളിൽ നിന്ന് 383 റൺസ് (ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ്).
വിൽ ജാക്സ് (ഇംഗ്ലണ്ട്): 226 റൺസും 9 വിക്കറ്റും.
രചിൻ രവീന്ദ്ര (ന്യൂസിലൻഡ്): 128 റൺസും 11 വിക്കറ്റും.
ലൂങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക): 12 വിക്കറ്റുകൾ.
പട്ടികയിൽ ടിം സീഫെർട്ട് (ന്യൂസിലൻഡ്), എയ്ഡൻ മർക്രം (ദക്ഷിണാഫ്രിക്ക), ഷാഡ്ലി വാൻ ഷാൽക്വിക് (യുഎസ്എ) എന്നിവരും ഉൾപ്പെടുന്നു.
ഫൈനലിൽ നിർണായക ഇന്നിംഗ്സ് കളിക്കുകയും ടീം ജയിക്കുകയും ചെയ്താൽ സഞ്ജു തന്നെയാകും പരമ്പരയുടെ താരം.












