Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

12ാം വയസിലെ വിവാഹം,2രൂപയുമായി മുംബെെയിലെത്തിയ പെൺകുട്ടി ഇന്ന് ബിസിനസ് സാമ്രാജ്യത്തിന് ഉടമ 

by Brave India Desk
Mar 12, 2026, 01:04 pm IST
in India, Business
Share on Facebook
Tweet
WhatsAppTelegram

മഹാരാഷ്ട്രയിലെ അകോല ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമത്തിൽ, ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകളായി കൽപ്പന സരോജ് ജനിക്കുമ്പോൾ, ആരും കരുതിയിരുന്നില്ല അവൾ ഇന്ത്യയുടെ ബിസിനസ്സ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന്. ഒരു ദളിത് കുടുംബത്തിൽ ജനിച്ച കൽപ്പനയ്ക്ക് അന്നത്തെ ജാതീയമായ വിവേചനങ്ങൾക്കും ദാരിദ്ര്യത്തിനുമിടയിൽ വലിയ സ്വപ്നങ്ങൾ കാണാൻ പോലും അനുവാദമില്ലായിരുന്നു.

പന്ത്രണ്ടാം വയസ്സിൽ, തന്റെ പ്രായത്തിലുള്ള കുട്ടികൾ പുസ്തക സഞ്ചി തൂക്കി സ്കൂളിൽ പോകുമ്പോൾ കൽപ്പനയുടെ കഴുത്തിൽ താലിവീണു. മുംബൈയിലെ ഒരു ചേരിയിലെ ഒറ്റമുറിയിൽ ദാരിദ്ര്യത്തോടും ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമായ പീഡനങ്ങളോടും പൊരുതിയാണ് കൽപ്പനയുടെ കൗമാരം തീർന്നത്. പന്ത്രണ്ടാം വയസ്സിൽ വിവാഹിതയാകേണ്ടി വന്ന ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാകും? ആറാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന കൽപ്പന പട്ടിണിയും മർദ്ദനവും സഹിക്കവയ്യാതെ ഒടുവിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചോടി.

Stories you may like

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

പക്ഷേ, വിവാഹം കഴിഞ്ഞു തിരിച്ചെത്തിയ മകളെ സ്വീകരിക്കാൻ അന്ന് ആ സമൂഹം തയ്യാറായിരുന്നില്ല. അപമാനഭാരത്താൽ അവൾ എലിവിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.ആത്മഹത്യാശ്രമത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ നിമിഷമാണ് കൽപ്പനയുടെ ജീവിതത്തിലെ ഏറ്റവും വലിയ ‘ടേണിംഗ് പോയിന്റ്’. “ഇനി മറ്റൊരാൾക്കും എന്റെ ജീവിതം വിട്ടുകൊടുക്കില്ല” എന്ന ഉറച്ച തീരുമാനത്തോടെ, വെറും രണ്ട് രൂപയുമായി അവൾ വീണ്ടും മുംബൈയിലേക്ക് വണ്ടി കയറി.

മുംബൈയിലെ ഒരു ഗാർമെന്റ് ഫാക്ടറിയിൽ രണ്ട് രൂപ ദിവസക്കൂലിക്ക് തുന്നൽ ജോലി ചെയ്താണ് കൽപ്പന ജീവിതം തുടങ്ങിയത്. പക്ഷേ അവിടെ അവർ നിന്നില്ല. ഒരു തുന്നൽ മെഷീൻ സ്വന്തമാക്കാൻ ലോണിനായി അവർ അലഞ്ഞു. ആ കഠിനാധ്വാനം കൊണ്ട് ഒരു ചെറിയ ബുട്ടീക് സ്ഥാപിച്ചു. അതോടൊപ്പം തന്നെ ജാതീയമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ അവർ ഒരു സന്നദ്ധ സംഘടനയും തുടങ്ങി. സർക്കാർ ലോണുകൾ ഉപയോഗിച്ച് ആ ബിസിനസ് വിപുലീകരിച്ചു. അപ്പോഴും അവർ ഒരു കോടീശ്വരിയായിരുന്നില്ല, മറിച്ച് ജീവിക്കാൻ പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമായിരുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്തെ ചെറിയ ഡീലുകളിലൂടെ കൽപ്പന തന്റെ സമ്പാദ്യം വർദ്ധിപ്പിച്ചു. പക്ഷേ വിധി അവരെ കാത്തുനിന്നത് 2000-മാണ്ടിന്റെ തുടക്കത്തിലായിരുന്നു. കടക്കെണിയിലായി അടച്ചുപൂട്ടിയ, തൊഴിലാളികൾ പട്ടിണിയിലായ ‘കമാനി ട്യൂബ്സ്’ (Kamani Tubes) എന്ന കമ്പനി ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. 116 കോടി രൂപയുടെ കടബാധ്യതയും 500-ഓളം കേസുകളും ആ കമ്പനിക്ക് മേലുണ്ടായിരുന്നു. പക്ഷേ കൽപ്പന സരോജ് എന്ന സ്ത്രീ ആ വെല്ലുവിളി ഏറ്റെടുത്തു.

കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് അവർ അഹോരാത്രം പണിയെടുത്തു. 140 കോടിയോളം രൂപയുടെ കടം വീട്ടി, കമ്പനിയെ ലാഭത്തിലാക്കി. “ഇതൊന്നും നിന്നെക്കൊണ്ട് സാധിക്കില്ല” എന്ന് പറഞ്ഞ ലോകത്തിന് മുന്നിൽ, അവർ ആ പഴയ തുരുമ്പിച്ച കമ്പനിയെ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റി. ഇന്ന് കമാനി ട്യൂബ്സ് കൂടാതെ സ്റ്റീൽ, റിയൽ എസ്റ്റേറ്റ്, അഗ്രികൾച്ചർ തുടങ്ങി നിരവധി മേഖലകളിൽ അവരുടെ ബിസിനസ്സ് പടർന്നു കിടക്കുന്നു. ഇന്ന് കൽപ്പന സരോജ് ഒരു കോടീശ്വരി മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് ദളിത് സംരംഭകർക്കും സ്ത്രീകൾക്കും ഒരു വഴികാട്ടിയാണ്. 2013-ൽ രാജ്യം അവരെ പത്മശ്രീ നൽകി ആദരിച്ചു. പരാജയങ്ങളിൽ തളർന്നുപോകുന്നവർക്ക് കൽപ്പന സരോജ് നൽകുന്ന ഒരേയൊരു സന്ദേശമേയുള്ളൂ: “നിങ്ങളുടെ ഭൂതകാലം എന്തുമാകട്ടെ, നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്.”

Tags: businesskalpana saroj
Share
Tweet
SendShare

Latest stories from this section

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

Latest News

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

‘മലയാളികളുടെ അടുക്കളയിലെത്തുന്നത് വിഷപ്പച്ചക്കറിയോ?’; കേരളത്തിലെ പഴം-പച്ചക്കറികളിൽ അപകടകരമായ തോതിൽ കീടനാശിനി എന്ന് റിപ്പോർട്ട്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies