പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാൻപ്രസിഡന്റ് മസൂദ് പെഷെസ്കിയനുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യയ്ക്കുള്ള കടുത്ത ആശങ്ക പ്രധാനമന്ത്രി ചർച്ചയിൽപങ്കുവെച്ചു. ഇക്കഴിഞ്ഞ മാസം ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. സാധാരണക്കാരുടെ ജീവൻനഷ്ടപ്പെടുന്നതിലും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി ദുഃഖംരേഖപ്പെടുത്തി.
മേഖലയിലെ സുസ്ഥിരമായ സമാധാനത്തിനായി ചർച്ചകളുടെയും നയതന്ത്ര നീക്കങ്ങളുടെയും പാതസ്വീകരിക്കണമെന്ന് അദ്ദേഹം ഇറാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
സംഘർഷം വ്യാപിക്കുന്നത് ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്നതിരിച്ചറിവിൽ നിന്നാണ് ഇന്ത്യയുടെ ഈ നീക്കം. പ്രധാനമായും മേഖലയിലുള്ള ലക്ഷക്കണക്കിന്ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. കൂടാതെ, ചരക്കുനീക്കത്തിനും ഊർജ്ജ വിതരണത്തിനും തടസ്സമില്ലാത്ത സാഹചര്യം ഉറപ്പാക്കേണ്ടത്ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും അനിവാര്യമാണ്. റെഡ് സീ അടക്കമുള്ളസമുദ്രപാതകളിലെ സുരക്ഷാ ഭീഷണിയും ചർച്ചകളിൽ വിഷയമായി. സമാധാനത്തിനുംസ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച മോദി, യുദ്ധംഒന്നിനും പരിഹാരമല്ലെന്നും സംഭാഷണങ്ങളിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂഎന്നും വ്യക്തമാക്കി. രാത്രി വൈകി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ചർച്ചയുടെവിശദാംശങ്ങൾ പങ്കുവെച്ചത്.










