വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയിൽ ഇറാൻ ദേശീയടീം കളിക്കാനെത്തുന്നത് അവരുടെ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഇറാൻ ടീംപങ്കെടുക്കുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ടീമിന്റെ സുരക്ഷയെ മുൻനിർത്തിയാണ് താൻഇത് പറയുന്നതെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാൻ ടീമിന് ലോകകപ്പിലേക്ക് സ്വാഗതമുണ്ടെങ്കിലും, അവരുടെ നിലവിലെ സാഹചര്യത്തിൽ സ്വന്തംജീവനും സുരക്ഷയും കണക്കിലെടുത്ത് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നാണ് ട്രംപിന്റെ പക്ഷം. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ ഈനാടകീയ പ്രതികരണം.
രണ്ട് ദിവസം മുൻപ് ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോയുമായി നടത്തിയ കൂടിക്കാഴ്ചയിൽഇറാൻ താരങ്ങൾക്ക് യുഎസിലേക്ക് വരാമെന്നും അവർക്ക് സ്വാഗതമുണ്ടെന്നും ട്രംപ്അറിയിച്ചിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് നിലപാട് കടുപ്പിച്ച് ട്രംപ്രംഗത്തെത്തിയിരിക്കുന്നത്. ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നറിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയവുംകായികരംഗവും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതോടെ അനിശ്ചിതത്വംഏറിയിരിക്കുകയാണ്.
ഇറാൻ ടീം ടൂർണമെന്റിൽ പങ്കെടുക്കുന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാകുമെന്നസൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. ലോകകപ്പ് വേദികളിൽ ഇറാൻ താരങ്ങൾക്കെതിരെപ്രതിഷേധങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈമുന്നറിയിപ്പെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.










