രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ്ഷെഡ്യൂളുകളാണ് ഇന്ന് പുറത്തുവിടുക.
വൈകിട്ട് 4 മണിക്ക് ഡൽഹിയിൽ വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും ചീഫ്ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ നിർണ്ണായക പ്രഖ്യാപനം നടത്തുക. തിരഞ്ഞെടുപ്പ്കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽമാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി, നാമനിർദ്ദേശപത്രിക സമർപ്പിക്കാനും പിൻവലിക്കാനുമുള്ള അവസാന തീയതികൾ, വിവിധ ഘട്ടങ്ങളിലായുള്ളവോട്ടെടുപ്പ് തീയതി, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച പൂർണ്ണരൂപം ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.
പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മുൻവർഷങ്ങളിലേത് പോലെ ഒന്നിലധികംഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ്പൂർത്തിയാക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിലായിട്ടായിരിക്കുംവോട്ടെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുക എന്നാണ് സൂചനകൾ.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ഉറച്ച യുഡിഎഫും കരുത്ത്തെളിയിക്കാൻ എൻഡിഎയും കളം നിറഞ്ഞതോടെ ഇത്തവണ കേരളത്തിൽ പോരാട്ടം കടുക്കും. രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രചാരണം ഉച്ചസ്ഥായിയിലാകും.












