പാകിസ്താൻ്റെ സാമ്പത്തിക നില പതാളത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണി മുഴക്കി മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്. ഇന്ത്യയിൽ പാക് ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ബാസിതാണ്, ഒരു വിദേശ രാജ്യം പാകിസ്താനെ ആക്രമിച്ചാൽ അതിന്റെ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്ന വിചിത്രവും പ്രകോപനപരവുമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക പാകിസ്താൻ്റെ ആണവായുധ ശേഖരത്തെ ലക്ഷ്യം വെക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങൾ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കുമെന്നാണ് ബാസിതിന്റെ ഭീഷണി. “അമേരിക്ക പാകിസതാനെ ആക്രമിച്ചാൽ ഞങ്ങൾ ഇന്ത്യയെ ആക്രമിക്കും. മുംബൈയും ഡൽഹിയും ഞങ്ങളുടെ ലക്ഷ്യമാകും. പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ നോക്കാം” – ബാസിത് ഒരു ചർച്ചയ്ക്കിടെ പറഞ്ഞു.
2014 മുതൽ 2017 വരെ ഡൽഹിയിൽ പാക് നയതന്ത്ര പ്രതിനിധിയായിരുന്ന ഒരാളിൽ നിന്നാണ് ഇത്തരം ഭീകരവാദ സ്വഭാവമുള്ള പ്രസ്താവനകൾ പുറത്തുവരുന്നത് എന്നത് ഗൗരവകരമാണ്. പാകിസ്താൻ നേരിടുന്ന ആഭ്യന്തര തകർച്ചയിൽ നിന്നും ലോകശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
പാകിസ്താൻ സ്വന്തം അതിർത്തിയിൽ അഫ്ഗാനിസ്ഥാനുമായി കടുത്ത സംഘർഷത്തിലാണ്. കാബൂളിലും കന്ദഹാറിലും പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വൻശക്തിയായ അമേരിക്കയിൽ നിന്നും തങ്ങൾക്ക് ഭീഷണി നേരിടുന്നുണ്ടെന്ന ഭയമാണ് ബാസിതിന്റെ വാക്കുകളിൽ നിഴലിക്കുന്നത്.
ഇന്ത്യയെ തകർക്കാൻ ശ്രമിച്ചവർ ഇന്ന് സ്വന്തം അയൽരാജ്യങ്ങളുമായി പോലും യുദ്ധമുഖത്താണെന്ന് ബാസിതിന്റെ ഈ ഭ്രാന്തൻ പ്രസ്താവനകൾ തെളിയിക്കുന്നു. നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അതിർത്തിയിൽ ഇന്ത്യൻ സേന ഏത് വെല്ലുവിളിയെയും നേരിടാൻ സർവ്വസജ്ജമാണ്.












